സൺറൈസേഴ്സ് ഹൈദരാബാദിനു മുന്നില്‍ പത്തി മടക്കി കൊല്‍ക്കത്ത
ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന ഐപിഎല്‍ മത്സരത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 23 റൺസിന് പരാജയപ്പെടുത്തി.ലീഗില്‍ ഇത് ഹൈദരാബാദിന്‍റെ തുടര്‍ച്ചയായ രണ്ടാം വിജയം ആണ്.രണ്ടു വിലപ്പെട്ട പോയിന്റ് നേടിയ ഹൈദരാബാദ് നിലവില്‍ ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.തന്‍റെ ഐപിഎൽ കന്നി സെഞ്ച്വറിയുമായി തിളങ്ങിയ ഹാരി ബ്രൂക്ക് ആണ് ഹൈദരാബാദിന്റെ വിജയ ശില്പി.
ടോസ് നഷ്ട്ടപ്പെട്ടു ബാറ്റിംഗ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത ഇരുപതു ഓവറില്‍ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ 228 റൺസ് നേടി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തക്ക് തുടക്കത്തില്‍ തന്നെ വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ട്ടമായി.ഒരു വമ്പന്‍ മാര്‍ജിനില്‍ ഉള്ള തോല്‍വിയില്‍ നിന്ന് അവരെ രക്ഷപ്പെടുത്തിയത് നിതിന്‍ റാണയും (41 പന്തില്‍ നിന്ന് 75 റണ്‍സ് ) റിങ്കു സിങ്ങും(31 പന്തില്‍ നിന്ന് 58 റണ്‍സ് ) കൂടിയാണ്.രണ്ടു വീധം വിക്കറ്റുകള്‍ നേടി മാര്‍ക്ക് ജന്‍സെനും മായങ്ക് മാര്‍കന്‍ഡേയും ഹൈദരാബാദിനു വേണ്ടി മികച്ച പ്രകടനം ആണ് കാഴ്ച്ചവച്ചത്.