ആസ്ട്ടന്‍ വില്ലക്കെതിരെ അടിയറവ് പറഞ്ഞ് ചെല്‍സി
ഇന്നലെ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ സ്‌ട്രൈക്കർ ഒല്ലി വാട്‌കിൻസിന്റെയും ക്യാപ്റ്റൻ ജോൺ മക്‌ഗിന്നിന്റെയും ഗോളുകൾ ചെല്‍സിക്കെതിരെ ആസ്റ്റൺ വില്ലയ്‌ക്ക് മൂന്ന് പോയിന്റുകളും നേടിക്കൊടുത്തു.ജയത്തോടെ പതിനൊന്നാം സ്ഥാനത് ഉണ്ടായിരുന്ന വില്ല ഒന്‍പതാം സ്ഥാനത്തേക്ക് കുതിച്ചു.തോല്‍വിയോടെ ഇപ്പോള്‍ ചെല്‍സി പതിനൊന്നാം സ്ഥാനത്താണ്.മാനേജര്‍ ഗ്രഹം പോട്ടറിനും ക്ലബ് ഉടമ ടെഡ് ബോഹ്ലിക്കും നിലവില്‍ ആരാധകരില്‍ നിന്ന് കടുത്ത രീതിയില്‍ ഉള്ള വിമര്‍ശനങ്ങള്‍ ലഭിക്കുന്നുണ്ട്.
അടുത്ത മത്സരങ്ങളില്‍ ലിവര്‍പൂള്‍,ചാമ്പ്യന്‍സ് ലീഗില്‍ മാഡ്രിഡ് എന്നിവരെ നേരിടാന്‍ ഇരിക്കുന്ന ചെല്‍സിക്ക് ഈ തോല്‍വി നല്‍കുന്ന ആഘാതം വളരെ വലുത് തന്നെ ആണ്.18-ാം മിനിറ്റിൽ ഡിഫൻഡർ മാർക്ക് കുക്കുറെല്ലയുടെ പിഴവ് മുതല്‍ എടുത്തു കൊണ്ട് വാറ്റ്കിൻസ് ഒരു ചിപ്പ് ഷോട്ടിലൂടെ ഗോള്‍ കണ്ടെത്തി.ഗോള്‍ വഴങ്ങിയതോടെ ചെല്‍സി ആക്രമണം ശക്തമാക്കി. 70 ശതമാനം സമയത്തും പന്ത് കൈവശം വെച്ച ചെല്‍സി വില്ല പോസ്റ്റിനു നേരെ 27 ഷോട്ടുകള്‍ പായിച്ചു.ഒടുവില്‍ കോര്‍ണര്‍ കിക്കില്‍ നിന്നും രണ്ടാമാതും ഗോള്‍ ആസ്ട്ടന്‍ വില്ല കണ്ടെത്തിയതോടെ തിരിച്ചുവരാനുള്ള ചെല്‍സിയുടെ എല്ലാ പ്രതീക്ഷകളും അവതാളത്തില്‍ ആയി.