മൂന്നാം ഏകദിനത്തിലും വിജയം ; പരമ്പര തൂത്തുവാരി ഇന്ത്യ
ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യ 90 റൺസിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി.വിജയത്തോടെ, മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുന്നു. പരമ്പര വിജയത്തിന്‍റെ മാധുര്യം ഇരട്ടിയാക്കി കൊണ്ട് ഏകദിന റാങ്കിംഗിൽ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തി.
![](https://c.ndtvimg.com/2023-01/qth1kklo_umran-malik-bcci_625x300_24_January_23.jpg?im=FeatureCrop,algorithm=dnn,width=806,height=605)
ടോസ് നേടിയ ന്യൂസ്ലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയച്ചത് മത്സരത്തിലെ തന്നെ ഏറ്റവും വലിയ പിഴവ് ആയി കണക്കാക്കാം.രോഹിത് ശർമ്മയും (85 പന്തിൽ 101) ശുഭ്മാൻ ഗില്ലും (78 പന്തിൽ 112) ആദ്യ വിക്കറ്റില്‍ തന്നെ ഡബിള്‍ സെഞ്ച്വറി പാര്‍ട്ട്ണര്‍ഷിപ്പ് നേടി കൊണ്ട് ഇന്ത്യക്ക് മികച്ച അടിത്തറ ഒരുക്കി.എന്നാല്‍ ശേഷം വന്ന ബാറ്റ്സ്മാന്മാരില്‍ ഹര്‍ദിക്ക് പാണ്ട്യക്ക് മാത്രമേ നന്നായി ബാറ്റ് വീശാന്‍ കഴിഞ്ഞുള്ളു.ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോള്‍ കരുത്തോടെ ബാറ്റ് വീശിയ പാണ്ട്യ 38 പന്തില്‍ നിന്ന് 54 റണ്‍സ് നേടി.386 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ക്ക് വിക്കറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയാത്തത് വലിയ തിരിച്ചടിയായി.100 പന്തില്‍ നിന്ന് 138 റണ്‍സ് നേടിയ ഡെവോന്‍ കോണ്‍വേ മാത്രമാണ് ന്യൂസ്ലാണ്ടിന് നേരിയ പ്രതീക്ഷയെങ്കിലും നല്‍കിയത്.32 ഓവറില്‍ അദ്ദേഹത്തിനെ ഉമ്രാന്‍ മാലിക്ക് പുറത്താക്കിയതോടെ ബ്ലാക്ക് കാപ്സിന്റെ എല്ലാ പ്രതീക്ഷകളും അസ്ഥമിച്ചു.42 ആം ഓവറില്‍ ന്യൂസ്ലാന്‍ഡ് 295 റണ്‍സിന് ഓള്‍ ഔട്ട് ആയി.മൂന്നു വിക്കറ്റും 25 റണ്‍സും നേടിയ ഷര്‍ദൂല്‍ താക്കൂര്‍ ആണ് മത്സരത്തിലെ ഹീറോ.ടൂര്‍ണമെന്റിലുടനീളം മികച്ച രീതിയില്‍ ബാറ്റ് വീശിയ ശുബ്മാന്‍ ഗില്‍ ആണ് മാന്‍ ഓഫ് ദി സീരീസ്.