ബാലന്‍സ് ഷീറ്റില്‍ കൃത്യമം ; യുവന്‍റ്റസിനെ ഉപരോധിച്ച് ഇറ്റാലിയന്‍ ഫുട്ബോള്‍
ക്ലബ് ട്രാൻസ്ഫറുകളിൽ നിന്നുള്ള കള്ളക്കണക്കുകള്‍ ഉപയോഗിച്ച് ബാലൻസ് ഷീറ്റില്‍ കൃത്യമം കാണിച്ചതിന് യുവന്‍റ്റസ് കുറ്റക്കാര്‍ ആണെന്ന് ഇറ്റാലിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ വെളിപ്പെടുത്തി.ശിക്ഷയായി ക്ലബ് ഈ സീസണില്‍ നേടിയ പോയിന്റുകളില്‍ നിന്ന് പതിനഞ്ച് പോയിന്റ് കുറച്ചിട്ടുണ്ട്.ഇത്രയും കാലം മൂന്നാം സ്ഥാനത് ഉണ്ടായിരുന്ന അവര്‍ ഇപ്പോള്‍ സീരി എ യില്‍ പത്താം സ്ഥാനത് ആണ്.
![Juventus handed 15 point penalty over plusvalenza investigation, club expected to appeal ruling - Eurosport](https://imgresizer.eurosport.com/unsafe/1200x0/filters:format(jpeg):focal(1571x957:1573x955)/origin-imgresizer.eurosport.com/2023/01/20/3531400-71975168-2560-1440.jpg)
മുൻ പ്രസിഡന്റ് ആൻഡ്രിയ ആഗ്നെല്ലിയും വൈസ് പ്രസിഡന്റ് പവൽ നെഡ്‌വെഡും ഉൾപ്പെടെയുള്ള ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് നവംബറിൽ രാജിവച്ചിരുന്നു.ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എല്ലാം നിഷേധിച്ച ക്ലബ് ഒരു അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.ഇപ്പോൾ ടോട്ടൻഹാമിന്റെ ഫുട്‌ബോൾ മാനേജിംഗ് ഡയറക്‌ടറും യുവന്‍റ്റസിന്‍റെ മുന്‍ മുൻ സ്‌പോർട്‌സ് ഡയറക്‌ടറും കൂടിയായ ഫാബിയോ പരാറ്റിസിയെ 30 മാസത്തേക്ക് വിലക്കിയിട്ടുണ്ട്.ആകെ 11 മുൻ യുവന്റസ് എക്സിക്യൂട്ടീവുകൾക്ക് ഉപരോധം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം പ്രഖ്യാപിച്ച ക്ലബ് ലൈസൻസിംഗിന്റെയും ഫിനാൻഷ്യൽ ഫെയർ പ്ലേ നിയന്ത്രണങ്ങളുടെയും ലംഘനം യുവന്റസ് നടത്തിയോ എന്ന അന്വേഷണത്തില്‍ ആണ് യുവേഫ നിലവില്‍.ഇറ്റാലിയന്‍ ക്ലബിന് കാര്യങ്ങള്‍ കൂടുതല്‍ വഷളാവാനുള്ള സാധ്യതകളും ഉണ്ട്.