നോക്കൗട്ട് ഉറപ്പിക്കാന്‍ ഫ്രാന്‍സ് ഡെൻമാർക്കിനെതിരെ
ഗ്രൂപ്പ് ഡിയില്‍ നോക്കൗട്ട് ഉറപ്പിക്കാന്‍ ഫ്രാന്‍സ് ഇറങ്ങുന്നു. ഡെന്‍മാര്‍ക്കാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലും ആദ്യകളിയില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിലാണ് ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രതീക്ഷയര്‍പ്പിക്കുന്നത്.
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ 4-1ന് പരാജയപ്പെടുത്തിയ ഫ്രാന്‍സിന് ഡെന്‍മാര്‍ക്കിനെതിരേ ജയിക്കാനായാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ടുണീഷ്യയ്‌ക്കെതിരേ ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയിരുന്നു. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഈ സീസണില്‍ പലവട്ടം ഞെട്ടിച്ചവരാണ് ഡെന്മാര്‍ക്ക്. നാഷന്‍സ് ലീഗിലെ റിസല്‍റ്റുകളില്‍ ഫ്രാന്‍സ് പതറിയിരുന്നു. നാഷന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ 2-0 ത്തിനും രണ്ടാം മല്‍സരത്തില്‍ 2-1 നും ഡെന്മാര്‍ക്കാണ് ജയിച്ചതെന്ന് സത്യം എന്തായാലും ദെഷാംപ്‌സ് മറക്കില്ല.
ഫിഫ ലോകകപ്പിൽ കരീം ബെന്‍സേമയുടെ അഭാവം ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സ് അറിഞ്ഞിരുന്നില്ല. പോള്‍ പോഗ്ബയും എന്‍കാലോ കാന്റേയും ഇല്ലാത്തതും കളത്തില്‍ പ്രകടമായില്ല. ഇന്ന് ഡെന്മാര്‍ക്കുകാര്‍ മുന്നില്‍ വരുമ്പോള്‍ കാര്യങ്ങള്‍ എത്ര എളുപ്പമാവില്ല.