ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് ഇന്ന് ലൈപ്‌സിഗിനെതിരെ
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ്, പിഎസ്ജി, യുവെന്റസ്, ചെല്‍സി തുടങ്ങിയ വമ്പൻമാർ രണ്ടാം റൗണ്ട് മത്സരത്തിനായി ഇന്നിറങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് ജര്‍മന്‍ ക്ലബ് ആര്‍ബി ലൈപ്‌സിഗാണ് എതിരാളികള്‍. കളി റയലിന്റെ മൈതാനത്തായതിനാൽ മുൻതൂക്കവും കാർലോ ആഞ്ചലോട്ടിക്കും ടീമിനും തന്നെയാണ്.
പരിക്കേറ്റ കരീം ബെന്‍സേമയുടെ അഭാവത്തില്‍ ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരിലാണ് റയലിന്റെ പ്രതീക്ഷ. മധ്യനിരയില്‍ മോഡ്രിച്ച്, ചുവാമെനി, ക്രൂസ് ത്രയത്തിന്റെ പ്രകടനവും നിര്‍ണായകമാവും. അതേസമയം ഷക്തറിനോട് തോറ്റ ലൈപ്‌സിഗിന് അടുത്ത റൌണ്ടിൽ എത്തണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ജയിച്ചേ മതിയാവൂ.
ബുണ്ടസ്‌ലിഗയിൽ ഫോമിലുള്ള ഡോർട്ട്‌മുണ്ടിനെ കീഴടക്കാനായതിനാൽ ആത്മവിശ്വാസം വീണ്ടെടുക്കാൻ ലൈപ്‌സിഗിനായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണെന്നത് റയലിനെ സംബന്ധിച്ച് ആശങ്കയാണ്. ബെൻസേമയ്ക്ക് പുറമെ പ്രതിരോധ താരം എഡർ മിലിറ്റാവോയും ലൂക്കാസ് വാസ്ക്വസും ഇന്ന് പുറത്തിരിക്കും.