ഫ്രെങ്കി ഡി ജോങ്, ജോർഡി ആൽബ, ജെറാർഡ് പിക്വെ എന്നിവര്‍ ജനുവരിയിൽ ബാഴ്‌സലോണ വിടും
ബാഴ്‌സലോണ ഇപ്പോഴും ക്ലബിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന താരങ്ങളെ ഒഴിവാക്കുന്ന ശ്രമങ്ങള്‍ തുടര്‍ന്നേക്കും.ഫ്രെങ്കി ഡി ജോംഗ്, ജോർഡി ആൽബ, ജെറാർഡ് പിക്വെ എന്നിവര്‍ അടുത്ത ജനുവരിയില്‍ ടീം വിടാന്‍ സാധ്യതയുണ്ട്.ഈ സമ്മറില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള മാറ്റവുമായി ഡി ജോംഗ് വാര്‍ത്തകള്‍ സൃഷ്ട്ടിച്ചിരുന്നു.ടീമില്‍ തുടരാനുള്ള തീരുമാനത്തില്‍ ഉറച്ച് നിന്ന താരം ഈ സീസണില്‍ ഇതുവരെ രണ്ടു മത്സരത്തില്‍ മാത്രമാണ് ആദ്യ ഇലവനില്‍ ഇടം നേടിയത്.
അതേസമയം, ട്രാൻസ്ഫർ വിൻഡോയിൽ അൽബയ്ക്ക് ഇന്റർ മിലാനിലേക്ക് ഓഫർ ലഭിച്ചതായി വിശ്വസിക്കപ്പെട്ടു.ഓഫര്‍ നിരസിച്ച താരത്തിനും ബാഴ്സയില്‍ തന്‍റെ പൊസിഷന്‍ നഷ്ട്ടം ആയി.ബാല്‍ഡേയുടെ സീനിയര്‍ ടീമിലേക്ക് പ്രമോഷന്‍ ലഭിച്ചതോടെ ആല്‍ബ ടീമില്‍ രണ്ടാം തരക്കാരന്‍ ആയി.ഇരുവരെ കൂടാതെ സാവിയുടെ മൂന്നാം ലെഫ്റ്റ് ബാക്ക് ഓപ്ഷന്‍ ആണ് അലോണ്‍സോ.ശനിയാഴ്ച കാഡിസിനെതിരെ ടീമില്‍ ഇടം നേടി എങ്കിലും പിക്വെയുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.എറിക് ഗാർസിയ, ജൂൾസ് കൗണ്ടെ, ആൻഡ്രിയാസ് ക്രിസ്റ്റൻസൻ, റൊണാൾഡ് അറൌഹോ എന്നിവര്‍ക്ക് ശേഷം മാത്രമാണ് സാവി പിക്വേയെ പരിഗണിക്കുന്നത്.