ബെന്‍ഫിക്കന്‍ താരമായ അലക്‌സ് ഗ്രിമാൽഡോയ്‌ക്കായി യുവേ -ആഴ്സണല്‍-ന്യൂ കാസില്‍ ത്രികോണ പോരാട്ടം
ജനുവരിയിൽ ബെൻഫിക്ക ലെഫ്റ്റ് ബാക്ക് അലക്സ് ഗ്രിമാൽഡോയുടെ ഒപ്പിനായി ആഴ്സണലും ന്യൂകാസിൽ യുണൈറ്റഡും നേര്‍ക്കുന്നേര്‍.പോർച്ചുഗീസ് ഭീമന്മാരുമായുള്ള കരാറിന്റെ അവസാന വർഷത്തിലേക്ക് പ്രവേശിച്ച താരത്തിനെ ഈ സമ്മറില്‍ തന്നെ ബെന്‍ഫിക്ക വില്‍ക്കും എന്നായിരുന്നു കരുതിയത്.എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ വെച്ചു താരം ഒരു ഫ്രീ ഏജന്റ്റ് ആയി അടുത്ത സമ്മര്‍ വിന്‍ഡോയില്‍ പോര്‍ച്ചുഗല്‍ വിടുന്നതിനുള്ള ലക്ഷണങ്ങള്‍ ആണ് കാണുന്നത്.
ജനുവരി മുതൽ ഗ്രിമാൽഡോയ്ക്ക് വേണ്ടി പ്രീ-കോൺട്രാക്റ്റ് ഉടമ്പടി ചർച്ച ചെയ്യാൻ പല വലിയ ക്ലബുകളും ഒരുങ്ങി നില്‍ക്കുകയാണ്.ഒലെക്‌സാണ്ടർ സിൻചെങ്കോയുടെ സൈനിംഗ് പൂര്‍ത്തിയാക്കി എങ്കിലും ഗ്രിമാല്‍ഡോയുടെ വൈവിധ്യം പിച്ചില്‍ ആഴ്സണലിന് മേല്‍ക്കൈ നേടി കൊടുക്കും എന്നാണ് ആര്‍റെറ്റ കരുതുന്നത്.ഗ്രിമാൽഡോയുടെ ഒപ്പിനായുള്ള ഓട്ടത്തിൽ ഗണ്ണേഴ്‌സ് വിജയിക്കണമെങ്കിൽ, ജനുവരിയിൽ ന്യൂകാസിലിനെയും യുവന്‍റ്റസിനെയും മറികടക്കേണ്ടത് നിര്‍ബന്ധം ആണ്.സീസണിന്റെ അവസാനത്തിൽ ഒരു ഫ്രീ ട്രാൻസ്ഫറിൽ അലക്‌സ് സാന്ദ്രോ ക്ലബ് വിടുകയാണെങ്കിൽ, മാസിമിലിയാനോ അല്ലെഗ്രി ഒരു പുതിയ ലെഫ്റ്റ് ബാക്കിനെ ഉടനടി വേണമെന്ന് മാനേജ്മെന്റിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.