ഫുട്‌ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി
അഖിലിന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി സുപ്രീംകോടതി പിരിച്ച് വിട്ടു. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറലിന് കൈമാറി സുപ്രീംകോടതി ഉത്തരവിറക്കി.
അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ എക്സിക്യുട്ടീവ് കൗൺസിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് സുപ്രീം കോടതി നീട്ടിവച്ചു. പുതിയ കരട് ഭരണഘടന പരിശോധിക്കാൻ അമിക്കസ് ക്യൂറിയെയും നിയോഗിച്ചിട്ടുണ്ട്. ഫിഫയുടെ വിലക്ക് വന്നതോടെ അണ്ടർ 17 വനിത ലോകകപ്പ് ആതിഥേയത്വം അനിശ്ചിതത്വത്തിലായിരുന്നു.
അണ്ടർ 17 വനിത ലോകകപ്പ് വേദി കൈവിടാതിരിക്കാനുള്ള നടപടിയെടുക്കാൻ കേന്ദ്രത്തിന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. താത്കാലിക ഭരണസമിതി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്