ചെൽസി ടോട്ടനം മത്സരം ആവേശ സമനിലയിൽ, ടുഷേലും കോണ്ടെയും തമ്മിൽ കയ്യാങ്കളി.
ചെൽസിയും ടോട്ടനവും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചു. അത്യന്തം ആവേശം നിറഞ്ഞൊരു മത്സരമായിരുന്നു ഇത്. പത്തൊൻപതാം മിനിറ്റിൽ കൊളിബാലിയിലൂടെ ലീഡ് എടുത്ത ചെൽസിക്ക് 68ആം മിനിറ്റിൽ ഹോജ്ബർഗിലൂടെ ടോട്ടനം മറുപടി നൽകി. എന്നാൽ സമനില പിടിച്ച് അധികം വൈകാതെ തന്നെ വീണ്ടും ടോട്ടനം ഗോൾ വഴങ്ങി. റീസ് ജയിംസ് ആയിരുന്നു 77ആം മിനിറ്റിൽ ചെൽസിക്കായി സ്കോർ ചെയ്തത്. ഈ ഒരു ഗോളോടെ ചെൽസി ജയമുറപ്പിച്ച് കഴിഞ്ഞിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിറ്റിൽ ഹാരി കെയ്ൻ സ്പഴ്സിൻ്റെ രക്ഷകനായി എത്തുകയായിരുന്നു. ഈ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്‌റ്റും നേടുവാൻ കെയ്ന് കഴിഞ്ഞു. ഈ സമനിലയോടെ ഇരു ടീമുകൾക്കും 4 പോയിൻ്റ് വീതമായി.
എന്നാൽ മത്സരത്തിനിടെയിൽ മാനേജർമാർ ആയ ടുഷേലും കോണ്ടെയും തമ്മിൽ കയ്യാങ്കളിയിൽ വരെ എത്തി കര്യങ്ങൾ. പന്തുമായി മുന്നേറിയ ചെൽസിയുടെ ഹാവെർട്സിനെ ബെൻ്റങ്കർ പിറകിൽ നിന്ന് ടാക്കിൾ ചെയ്ത് വീഴ്ത്തി. എന്നാൽ റഫറി ഇത് ഫൗൾ അനുവദിച്ചില്ല. എന്നാൽ അത് കൃത്യമായ ഫൗൾ ആയിരുന്നുവെന്ന് റീപ്ലേയിൽ നിന്നും വ്യക്തമായിരുന്നു. ഈ ഫൗളിലൂടെ വീണ്ടെടുത്ത ബോൾ ആണ് പിന്നീട് ഗോളിൽ കലാശിച്ചത്. ഈ ഗോളിന് ശേഷം കോണ്ടെ ചെൽസി ഡഗ്ഔട്ടിക്ക് നോക്കി അമിതആഹ്ലാദം പ്രകടിപ്പിച്ചു. ഈ കാര്യങ്ങളാണ് ടുഷേലിനെ ചൊടിപ്പിക്കുവാൻ കാരണം. കൂടെ വിജയം ഉറപ്പിച്ചിരുന്ന സമയത്ത് അവസാന മിനുട്ടിലെ കെയ്ൻ്റെ ഗോൾ കൂടി ആയപ്പോൾ തൻ്റെ അമർഷം പിടിച്ച് വെക്കാൻ ടുഷേലിന് ആയില്ല.
മത്സര ശേഷം ഹസ്തദാനം ചെയ്യുവാൻ പോയപ്പോഴാണ് ഇരുവരും തമ്മിൽ വീണ്ടും കയ്യാങ്കളി നടന്നത്. തുടർന്ന് ഇരുവർക്കും റഫറി ചുവപ്പ് കാർഡ് നൽകി. ഇതൊക്കെ കൊണ്ട് തന്നെ കാണികളെ ആകെ ആവേശഭരിതരാക്കാൻ ഈ ഒരു മത്സരം കൊണ്ട് കഴിഞ്ഞു.