മെസിയുടെ പേരില്ലാതെ ബാലൺ ഡി ഓർ ചുരുക്കപ്പട്ടിക
മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചു. 2005ന് ശേഷം ആദ്യമായി ലിയോണൽ മെസി പ്രാഥമിക പട്ടികയിൽ ഉള്‍പ്പെടാതിരുന്നതാണ് സവിശേഷത. അതേസമയം കഴിഞ്ഞ സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിട്ടുമുണ്ട്.
കഴിഞ്ഞ വര്‍ഷം കരിയറിലെ ഏഴാം ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയ മെസിയുടെ പോയ സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഏഴ് ബാലണ്‍ദ്യോര്‍ നേട്ടവുമായി ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ താരമെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് മെസി.
തിബൗട്ട് കോര്‍ട്ട്വാ, റാഫേല്‍ ലിയോ, ക്രിസ്റ്റഫര്‍ എന്‍കുങ്കു, മുഹമ്മദ് സലാ, ജോഷ്വ കിമ്മിച്ച്, ട്രെന്റ് അലക്‌സാണ്ടര്‍-അര്‍നോള്‍ഡ്, വിനീഷ്യസ് ജൂനിയര്‍, ബെര്‍ണാഡോ സില്‍വ, ലൂയിസ് ഡയസ്, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റിയാദ് മഹ്‌രെസ്, കാസെമിറോ, ഹ്യൂങ്-മിന്‍ സണ്‍, ഹാരി കെയ്ന്‍, ഡാര്‍വിന്‍ ന്യൂനസ്, ഫില്‍ ഫോഡന്‍, സാദിയോ മാനെ, സെബാസ്റ്റ്യന്‍ ഹാലര്‍, ലൂക്കാ മോഡ്രിച്ച്, അന്റോണിയോ റൂഡിഗര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കെവിന്‍ ഡി ബ്രൂയ്ന്‍, ഡ്യുസന്‍ വ്‌ളാഹോവിച്ച്, വിര്‍ജില്‍ വാന്‍ ഡൈക്ക്, ജോവോ കാന്‍സലോ, കൈലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാളണ്ട് എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്.