ബുമ്ര ഷോ !!!
ഇംഗ്ലണ്ടിനു മേല്‍ എല്ലാ മേഘലയിലും ആധിപത്യം വഹിച്ച് ഇന്ത്യന്‍ നിര.ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ മത്സരത്തിൽ തന്നെ ബുംറയുടെ ഓൾറൗണ്ട് ഷോ (16 പന്തിൽ 31, 3/35) , രവീന്ദ്ര ജഡേജയുടെ മൂന്നാം ടെസ്റ്റ് സെഞ്ചുറി എന്നിങ്ങനെയുള്ള പ്രകടനത്തിനു സാക്ഷ്യം വഹിച്ച എടഗ്ബാസ്റ്റന്‍ സ്റ്റേഡിയത്തിലെ ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ഒന്നാം ഇന്നിങ്ങ്സ് 416 റണ്‍സിന് അവസാനിച്ചു.രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയെക്കാള്‍ 332 റൺസ് പിന്നിൽ ഉള്ള ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 84 എന്ന നിലയില്‍ ആണ്.
ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ മത്സരത്തിൽ, 18 വർഷമായി ഉള്ള ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് തകര്‍ത്ത് കൊണ്ട് ബുമ്ര ഒരോവറില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ 35 റണ്‍സ് അടിച്ചെടുത്തു.രണ്ടാം ദിനത്തില്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ജഡേജ ഇന്ത്യയെ 4൦൦ കടതുന്നതില്‍ വലിയ ഒരു പങ്കും വഹിച്ചിട്ടുണ്ട്.194 പന്തിൽ 104 റൺസ് നേടിയ അദ്ദേഹം തന്റെ മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറി ആണ് ഇന്ത്യക്ക് വേണ്ടി നേടിയത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ മൂന്നു വിക്കറ്റ് നേടി ക്യാപ്റ്റന്‍ ബുമ്രയും ഓരോ വീതം വിക്കറ്റ് നേടിയ ഷമിയും സിറാജും കൂടി പിടിച്ചുകെട്ടി.മൂന്നാം ദിനമായ ഇന്ന് എങ്ങനെ കളി മുന്നോട്ട് പോകുന്നു എന്നതിനെ ആശ്രയിച്ച് ഇരിക്കും മത്സരത്തിന്റെ ഫലം.