ഫ്രെങ്കി ഡി യോങ്ങിന്റെയും ക്രിസ്റ്റ്യൻ എറിക്സന്റെയും സൈനിങ് എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ട് എറിക് ടെൻ ഹാഗ്
ഫ്രെങ്കി ഡി ജോംഗിനെയും ക്രിസ്റ്റ്യൻ എറിക്സനെയും ഈ വേനൽക്കാലത്ത് ഓൾഡ് ട്രാഫോഡിലേക്ക് കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹെഡ് കോച്ച് എറിക് ടെൻ ഹാഗ് ക്ലബ് ബോർഡിനോട് പറഞ്ഞതായി റിപ്പോർട്ട്.ബ്രെന്റ്ഫോർഡിലെ ഡെൻമാർക്ക് ഇന്റർനാഷണലിന്റെ കരാർ ജൂൺ അവസാനത്തോടെ അവസാനിക്കുന്നതിനാൽ എറിക്സണ് ഒരു കരാർ നല്കാനും യുണൈറ്റഡ് ശ്രമിക്കുന്നു.ഈ രണ്ടു ഡീലുകളും ക്ലബിനോട് എത്രയും പെട്ടെന്ന് തീർക്കാൻ എറിക് ടെൻ ഹാഗ് ആഗ്രഹിക്കുന്നു.
മാൻ യുണൈറ്റഡ് അടുത്തിടെ മിഡ്ഫീൽഡർക്കായി വാക്കാലുള്ള ബിഡ് നടത്തിയിരുന്നു.ആഡ് ഓണുകളും ചേർത്ത് എഴുപത് മില്യൺ ആയിരുന്നു ഓഫർ.എന്നാൽ ബാഴ്സക്ക് മുൻ കൂറായി തന്നെ 85 മില്യൺ ഓഫർ ആവശ്യപ്പെടുന്നുണ്ട്. ട്രാൻസ്ഫർ ഫീസുമായി ബന്ധപ്പെട്ട് രണ്ട് ക്ലബ്ബുകളും ഇപ്പോഴും ഒരു കരാറിലെത്താൻ പാടുപെടുകയാണ്. കാമ്പെയ്‌നിന്റെ രണ്ടാം പകുതിയിൽ 11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 30-കാരൻ ഒരു ഗോൾ നാല് അസിസ്‌റ്റുകൾ ഉൾപ്പടെ മികച്ച പ്രകടനം വീണ്ടും പുറത്തെടുത്തപ്പോൾ യുണൈറ്റഡിനൊപ്പം മുൻ ക്ലബ് ആയ ടോട്ടൻഹാം ഹോട്ട്സ്പർസിനും താരത്തിനെ സൈന് ചെയ്യാൻ താല്പര്യപ്പെട്ടിട്ടുണ്ട്.