ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയിക്കാൻ 169 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയിക്കാൻ 169 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്‌ത ടൈറ്റൻസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 168 റൺസ് നേടുകയായിരുന്നു 47 പന്തിൽ 62 റൺസ് നേടിയ നായകൻ ഹാർദിക് പാണ്ഡ്യയുടെ മികവിലാണ് മികച്ച സ്കോറിലെത്താൻ ടീമിനായത്.
ടൈറ്റൻസിനായി ഡേവിഡ് മില്ലര്‍ (34), വൃദ്ധിമാന്‍ സാഹ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പവര്‍ പ്ലേയില്‍ ഗുജറാത്തിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ശുഭ്മാന്‍ ഗില്‍ (1), മാത്യു വെയ്ഡ് (16) എന്നിവരെ ആറാം ഓവർ പൂർത്തിയാകുന്നതിനു മുമ്പേ നഷ്‌ടമായി. പിന്നീട് 62 റൺസിൽ നിൽക്കെ സാഹയും മടങ്ങിയതോടെ നിരാശയായി ഫലം.
തുടര്‍ന്ന് ക്രീസിലെത്തിയത് മില്ലറിനെ കൂട്ടുപിടിച്ച് പാണ്ഡ്യ സ്കോർ ചലിപ്പിച്ചു. ഇരുവരും 61 റണ്‍സ് കൂട്ടിചേര്‍ത്താണ് പിരിഞ്ഞത്. മില്ലറെ പുറത്താക്കി 17-ാം ഓവറിൽ ഹസരങ്ക ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്‍കി. അടുത്ത ഓവറില്‍ രാഹുല്‍ തെവാട്ടിയയും (2) ഗ്യാലറിയിലെത്തിയതോടെ മികച്ച സ്കോർ നേടാനുള്ള ചുമതല നായകന്റെ തോളിലായി.
പാണ്ഡ്യ- റാഷിദ് ഖാന്‍ (6 പന്തില്‍ 19) സഖ്യം സ്‌കോര്‍ 150 കടത്തി ടീമിനെ ഭേദപ്പെട്ട സ്കോറിൽ എത്തിക്കുകയായിരുന്നു.ആർസിബിക്കായി ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റെടുത്തെടുത്തപ്പോൾ ഗ്ലെൻ മാക്‍സ്‌വെല്ലും ഹസരങ്കയും ഓരോ വിക്കറ്റും നേടി.