ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിക്കാനാവില്ലെന്ന് അര്‍ജന്‍റീനയോടും ബ്രസീലിനോടും ഫിഫ
ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിക്കാനാവില്ലെന്ന് അര്‍ജന്‍റീനയോടും ബ്രസീലിനോടും വ്യക്തമാക്കി ഫിഫ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന അര്‍ജന്‍റീന-ബ്രസീല്‍ യോഗ്യതാ മത്സരം അര്‍ജന്‍റീനിയൻ താരങ്ങള്‍ ക്വാറന്‍റീന്‍ നിബന്ധനകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നിര്‍ത്തിവെച്ചിരുന്നു.
മത്സരത്തിന്റെ കിക്കോഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകമായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ നാടകീയമായ ഇടപെടലുണ്ടാകുന്നത്. ഇരുടീമുകളും ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയെങ്കിലും ഉപേക്ഷിച്ച മത്സരം വീണ്ടും നടത്തണമെന്ന് ഫിഫ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു.
ഫിഫ നിര്‍ദേശപ്രകാരം വീണ്ടും മത്സരിക്കുന്നതിൽ എതിർപ്പുകളൊന്നും തന്നെയില്ലെന്ന് അര്‍ജന്‍റീനയുടെയും ബ്രസീലിന്‍റെയും ഫുട്ബോള്‍ അസോസിയേഷനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം വിജയകരമായി നടത്തുന്നതില്‍ വീഴ്ച വരുത്തിയതിന് ഇരുരാജ്യങ്ങളിലെയും ഫുട്ബോള്‍ അസോസിയേഷനുകള്‍ക്ക് ചുമത്തിയ 50,322 ഡോളര്‍ പിഴ ഫിഫ ശരിവെച്ചു.