കോലിക്ക് അർധ സെഞ്ചുറി, ബാംഗ്ലൂരിനെതിരെ ഗുജറാത്തിന് 167 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിൻസിന് 171 റൺസിന്റെ വിജയലക്ഷ്യം. ടൈറ്റൻസിനെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്‌ത ബാംഗ്ലൂരിന് വിരാട് കോലി, രജത് പട്ടീദാർ എന്നിവരുടെ അർധ സെഞ്ചുറി മികവാണ് മികച്ച സ്കോർ സമ്മാനിച്ചത്.
രണ്ടാം ഓവറിൽ തന്നെ നായകൻ ഫാഫ് ഡുപ്ലെസിയെ നഷ്‌ടപ്പെട്ടെങ്കിലും മുൻ നായകൻ വിരാട് കോലിയും രജത് പട്ടീദാറും ആർസിബിയെ മുന്നോട്ടുനയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്. കോലി 53 പന്തിൽ 58 റൺസും രജത് 32 പന്തിൽ 52 റൺസുമാണ് അടിച്ചെടുത്തത്.
15-ാം ഓവറിൽ പട്ടീദാറിനെ പുറത്താക്കി പ്രദീപ് സാംഗ്വാൻ ഗുജറാത്തിന് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ 17-ാം ഓവറിൽ കോലിയും മടങ്ങിയതോടെ ടീം 150 കടക്കുമോ എന്നായി സംശയം എന്നാൽ ഗ്ലെൻ മാക്‌സ്‌വെല്ലും (33) അവസാന ഓവറുകളിൽ നിറഞ്ഞാടിയ മഹിപാൽ ലോംറോറുമാണ് സ്കോർ 170-ൽ എത്തിച്ചത്. ദിനേശ് കാർത്തിക്ക് (2), ഷഹബാസ് അഹ്മദ് (2) എന്നിവരുടെ വിക്കറ്റും ആർസിബിക്ക് നഷ്ടമായിരുന്നു.
ഗുജറാത്ത് ടൈറ്റൻസിനായി പ്രദീപ് സാംഗ്വാൻ രണ്ടും മുഹമ്മദ് ഷമി, റാഷിദ് ഖാൻ, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.