വംശീയാധിക്ഷേപത്തിൽ നിന്ന് മോചിതനായി ഗ്രെയിം സ്മിത്ത്
സോഷ്യൽ ജസ്റ്റിസ് ആൻഡ് നേഷൻ-ബിൽഡിംഗ് (എസ്ജെഎൻ) കമ്മീഷൻ നല്‍കിയ റിപ്പോർട്ടിനെത്തുടർന്ന് ക്രിക്കറ്റ് മുൻ സിഎസ്എ ഡയറക്ടർ ഗ്രെയിം സ്മിത്തിനെ വംശീയാധിക്ഷേപ ആരോപണങ്ങളിൽ നിന്ന് ഒഴിവാക്കി.സ്മിത്തിനെ കേസില്‍ കുടുക്കിയത് മൂന്നു കാര്യങ്ങള്‍ ആയിരുന്നു.
1)2012-2014 കാലഘട്ടത്തിൽ മുൻ വിക്കറ്റ് കീപ്പർ താമി ത്സോലെകിലിനെതിരെ സ്മിത്ത് വംശീയ വിവേചനത്തിൽ ഏർപ്പെട്ടിരുന്നു.2)) മുൻ സിഇഒ തബാങ് മോറോയ്‌ക്കൊപ്പം പ്രവർത്തിക്കാൻ വിസമ്മതിച്ചു.3) 2019-ൽ ദേശീയ പുരുഷ പരിശീലകനായി ഇനോക്ക് എൻക്വെയ്‌ക്കെതിരെ മാർക്ക് ബൗച്ചറെ നിയമിച്ചു എന്നിങ്ങനെ മൂന്നു കാര്യങ്ങള്‍ക്ക് ആണ് സ്മിത്ത് പുലിവാല് പിടിച്ചത്.മോശം പെരുമാറ്റത്തിന് അടുത്ത മാസം അച്ചടക്ക വിചാരണ നേരിടേണ്ടിവരുന്ന ബൗച്ചറെ നിയമിക്കുന്നതിൽ സ്മിത്ത് വംശത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാട്ടിയില്ലെന്ന് റിപ്പോര്‍ട്ട് പറഞ്ഞു.സിഎസ്എയിലെ സ്മിത്തിന്റെ കാലാവധി ഇതിനോടകം അവസാനിച്ചു. മാർച്ച് 31-ന് അദ്ദേഹത്തിന്റെ കരാർ കാലഹരണപ്പെട്ടു.താരത്തിന് ഇനിയും ആ പോസ്റ്റിലേക്ക് അപേക്ഷിക്കാം എങ്കിലും അതിനുള്ള അവസരം താരം നിഷേധിച്ചു.