ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് പഞ്ചാബിന് ഉഗ്രൻ ജയം
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് 11 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിഗിംനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എടുക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ തുടക്കം മോശമായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ റോബിൻ ഉത്തപ്പയെ നഷ്‌ടപ്പെട്ട സിഎസ്കെയുടെ റൺവേഗം കുറഞ്ഞത് പഞ്ചാബിന് ഗുണമായി. രണ്ടാമനായി എത്തിയ മിച്ചൽ സാന്റ്നെറും (15 പന്തിൽ 9 റൺസ്) ശിവം ദുബെയും (8) നിരാശപ്പെടുത്തിയതോടെ സൂപ്പർ കിങ്സിൽ നിന്നും വിജയം അകന്നു.
എന്നാൽ ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദും (30) അമ്പാട്ടി റായിഡുവും പിടിച്ചു നിന്നതോടെ സ്കോറിംഗിന് വേഗം കൂടി. 13-ാം ഓവറിൽ റുതുരാജിനെ പുറത്താക്കി കസിഗോ റബാഡ പഞ്ചാബിന് ബ്രേക്ക് ത്രൂ നൽകി. എന്നാൽ മറുവശത്ത് റായിഡു ഒറ്റയാൾ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. താരം ക്രീസിൽ നിന്നപ്പോൾ ചെന്നൈയ്ക്ക് വിജയ കൈയ്യെത്തി പിടിക്കാനാവുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ 18-ാം ഓവറിൽ 39 പന്തിൽ 78 റൺസെടുത്ത അമ്പാട്ടി റായിഡുവിനെ ബോൾഡാക്കി റബാഡ വീണ്ടും തിരിച്ചടിച്ചു.
ക്രീസിലുണ്ടായിരുന്ന നാ.കൻ രവീന്ദ്ര ജഡേജയും കാര്യമായ സംഭാവ നൽകാതിരുന്നതും ചെന്നൈയുടെ തോൽവിക്ക് കാരണമായി. 16 പന്തിൽ 21 റൺസെടുത്ത് ജഡേജ പുറത്താവാതെ നിന്നപ്പോൾ മഹേന്ദ്ര സിംഗ് ധോണി 12 റൺസുമായി അവസാന ഓവറിൽ മടങ്ങി. പഞ്ചാബിനായി റബാഡ, റിഷി ധവാൻ എന്നിവർ രണ്ടു വീതം വിക്കറ്റെടുത്തപ്പോൾ അർഷ്ദീപ് സിംഗും സന്ദീപ് ശർമയും ഓരോ വിക്കറ്റ് സ്വന്തമാക്കി.