ലഖ്നൗവിനു തുടര്‍ച്ചയായ രണ്ടാം ജയം
നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ത്രില്ലര്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് സൺറൈസേഴ്‌സ് ഹൈദരാബാദിനു 12 റണ്‍സിന്റെ തോല്‍വി.ഇത് ലഖ്നൗവിന്റെ തുടര്‍ച്ചയായ രണ്ടാം ജയവും ഹൈദരാബാദിന്റെ രണ്ടാം തോല്‍വിയുമാണ്. ജേസൺ ഹോൾഡറും ആവേശ് ഖാനും സൂപ്പർ ജയന്റ്‌സിന് വേണ്ടി മികച്ച രീതിയില്‍ പന്തെറിഞ്ഞത് മത്സരത്തിന്റെ വഴി തിരിവ് ആയി.
170 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് കെയ്ൻ വില്യംസണിന്റെയും അഭിഷേക് ശർമ്മയുടെയും വിക്കറ്റുകൾ നേരത്തെ തന്നെ നഷ്ടപ്പെട്ടത് മൂലം തുടക്കം യോജിച്ചതായിരുന്നില്ല. മൂന്നാം വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർത്ത രാഹുൽ ത്രിപാഠി എയ്ഡൻ മാർക്രമിനൊപ്പം നേരിയ വിജയ പ്രതീക്ഷ അവര്‍ക്ക് നല്‍കി.പതിനെട്ടാം ഓവറില്‍ നിക്കോളാസ് പൂറന്‍ പുറത്തായതോടെ ഹൈദരാബാദിന്റെ പ്രതീക്ഷ ആസ്ഥമിച്ചു.അതിനുശേഷം, റൊമാരിയോ ഷെപ്പേർഡിനും വാഷിംഗ്ടൺ സുന്ദറിനും അവസാന 6 പന്തിൽ 16 റൺസ് വേണ്ടിയിരിക്കെ വെറും മൂന്നു റണ്‍സ് നേടാനേ അവരെ കൊണ്ട് കഴിഞ്ഞുള്ളു.