ഐപിഎൽ കാണാൻ സ്റ്റേഡയത്തിൽ കൂടുതൽ ആളുകളെ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്
ഏറെ പ്രതീക്ഷയോടെ കാത്തിരുക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പിന് പോയ ശനിയാഴ്ച്ചയാണ് കൊടികയറുന്നത്. സ്റ്റേഡിയത്തിന്റെ 25 ശതമാനം ശേഷിൽ കാണികളെ അനുവദിച്ച മഹീരാഷ്ട്ര സർക്കാർ കൂടുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അനുമതി കൊടുത്തേക്കുമെന്ന് റിപ്പോർട്ട്.
മഹാരാഷ്ട്രയിലെ നാല് വേദികളിലായി നടക്കുന്ന ടൂർണമെന്റിലേക്ക് 65 മുതൽ 70 ശതമാനം വരെ ശേഷിയിൽ കാണികളെ അനുവദിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിൽ സ്റ്റാൻഡിൽ നിന്ന് ഐപിഎൽ കാണാതെ പോയ ഇന്ത്യൻ ആരാധകർക്ക് സന്തോഷകരമായ വാർത്തയാകുമിത്.
2020-ൽ, മുഴുവൻ സീസണും യുഎഇയിൽ കളിച്ചപ്പോൾ കഴിഞ്ഞ വർഷം ആദ്യ ഘട്ടം ഇന്ത്യയിൽ നടന്നത് പൂർണമായും അടഞ്ഞ സ്റ്റേഡിയത്തിലായിരുന്നു. പിന്നീട് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഐപിഎൽ മാറ്റിവെച്ചക്കുകയും പിന്നാലെ രണ്ടാം ഘട്ടം വീണ്ടും യുഎഇയിൽ അരങ്ങേറുകയുമായിരുന്നു.