സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാർട്ടറിൽ കടന്ന് സിന്ധുവും ശ്രീകാന്തും, സൈന പുറത്ത്
സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് പിവി സിന്ധുവും കിഡംബി ശ്രീകാന്തും. തുര്‍ക്കിയുടെ നെസ്ലിഹാന്‍ യിഗിറ്റിനെ 21-19, 21-14 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു ക്വാർട്ടറിലെത്തിയിരിക്കുന്നത്. ക്വാര്‍ട്ടറില്‍ കാനഡയുടെ മിഷേല്‍ ലിയിനെയാണ് ഇന്ത്യൻ താരം നേരിടുക.
അതേസമയം ഇന്ത്യയുടെ സൈന നേവാളിനെ അട്ടിമറിച്ച് മലേഷ്യയുടെ കിസോണ സെല്‍വദുരൈയും അടുത്ത റൌണ്ടിലേക്ക് കടന്നു. രണ്ടാം റൗണ്ടില്‍ സൈനയുടേത് ഞെട്ടിക്കുന്ന തോൽവിയായിരുന്നു. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു (21-17, 13-21, 13-21) ഇന്ത്യൻ താരത്തിന്റെ തോൽവി.
സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗത്തില്‍ കിഡംബി ശ്രീകാന്തിന്റെ ജയം ഇന്ത്യയ്ക്ക് ആശ്വാസമേകി. ഫ്രാന്‍സിന്റെ ക്രിസ്റ്റോ പോപോവിനെ 13-21, 25-23, 21-11 എന്ന സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.