ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ലിവർപൂളിന്റെ ശത്രു ബെൻഫിക്ക
യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടർ ഫൈനലിൽ ലിവര്‍പൂള്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെ നേരിടും. ഇന്റർ മിലാന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ക്ലോപ്പിന്റെ ചെമ്പട അവസാന എട്ടിലേക്ക് എത്തിയത്. അതേസമയം നെതർലാൻഡ്‌സിലെ സൂപ്പർ ക്ലബ് അയാക്‌സിനെ മറികടന്നാണ് ബെന്‍ഫിക്ക ക്വാർട്ടറിന് യോഗ്യത നേടിയത്.
ഇരുപാദങ്ങളിലുമായി 2-1നായിരുന്നു ലിവര്‍പൂളിന്റെ ജയം. എതിരാളികളായെത്തുന്ന ബെൻഫിക്ക അയാക്‌സിനെ 2-3ന് തോല്‍പ്പിച്ചാണ് എത്തുന്നത്. പേപ്പറിൽ ഇംഗ്ലീഷ് ക്ലബിന് തന്നെയാണ് മുൻതൂക്കമെങ്കിലും എഴുതിതള്ളാനാവാത്തവരാണ് പോർച്ചുഗീസ് ടീമെന്ന് ഈ സീസണോടെ തെളിഞ്ഞു.
രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ബെന്‍ഫിക്ക ഇതിനുമുന്‍പ് 2015-2016 സീസണിലാണ് അവസാനമായി ക്വാര്‍ട്ടറിലെത്തിയത്. 1960-61, 1961-62 സീസണുകളിലാണ് ടീം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. ലിവപൂളാവാട്ടെ രണ്ട് സീസണിന് മുന്നേയാണ് യുസിഎൽ കിരീടമുയർത്തിയത്. ഇത്തവണയും അനായാസം നേടാനുള്ള എല്ലാ പടകോപ്പുകളും ടീമിനുണ്ടുതാനും. ഏപ്രിൽ ആറിന് പോർച്ചുഗീസ് ക്ലബിന്റെ സ്വന്തം മൈതാനത്താണ് ആദ്യപാദം. തുടർന്ന് ഏപ്രിൽ 13-ന് രണ്ടാംപാദ മത്സരം ആൻഫീൽഡിലും അരങ്ങേറും.