ലെവന് ഹാട്രിക്, സാൽസ്ബർഗിനെ ഗോൾമഴയിൽ മുക്കി ബയേൺ മ്യൂണിക് ക്വാർട്ടറിലേക്ക്
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സാൽസ്ബർഗിനെ ഗോൾമഴയിൽ മുക്കി ബയേൺ മ്യൂണിക്കിന് അത്യുഗ്രൻ ജയം. രണ്ടാംപാദ മത്സരത്തിൽ 7-1ന്‍റെ വിജയവുമായി മുൻ ചാമ്പ്യൻമാർ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു.
മത്സരം തുടങ്ങി 23-ാം മിനിറ്റില്‍ തന്നെ ഹാട്രിക് നേടിയ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ മിന്നും പ്രകടനമാണ് ബയേണിന് അനായാസ ജയം സമ്മാനിച്ചത്. രണ്ട് പാദ മത്സരങ്ങളും അവസാനിച്ചപ്പോൾ ജർമൻ ടീമിന് സ്വന്തമായത് 8-2 ന്റെ വമ്പൻ ജയമായിരുന്നു.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും വേഗത്തിൽ ഒരു താരം നേടുന്ന ഹാട്രിക്കായിരുന്നു ലെവൻഡോസ്‌കിയുടെ ബൂട്ടുകളിൽ നിന്നും പിറന്നത് എന്നതും ശ്രദ്ധേയമായി. രണ്ട് പെനാൽറ്റി ഗോളുകളാണ് താരത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ബയേണിനായി തോമസ് മുള്ളർ ഇരട്ട ഗോളും സെർജി ഗ്നാബറി, ലിറോയ് സാനെ എന്നിവർ ഒരോ ഗോൾ വീതവും നേടി.