The Man, The Myth and The Legend
ക്രോയേഷ്യയെ നിങ്ങൾക്ക് അത്ര എളുപ്പം തള്ളിക്കളയാൻ ആകില്ല. കാരണം അവരുടെ നായകൻ ലുക്കാ മോഡ്രിച് ആണ്. എത്ര ദുഷ്കരമായ ഘട്ടങ്ങളിലും കാര്യങ്ങൾ അനായാസമാക്കാൻ കഴിവുള്ള നായകൻ. ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ.
ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്താൻ ഒരു ജയം മാത്രം മതിയാകില്ലായിരുന്നു അവർക്ക്. നല്ല മാർജിനിൽ തന്നെ സ്കോട്ലൻഡിനെ പരാജയപ്പെടുത്തണമായിരുന്നു. വലത്തെ കാലിന്റെ പുറം ഭാഗം കൊണ്ട് അതി മനോഹരമായ ഒരു ഗോൾ അടിക്കുകയും, വളരെ കൃത്യമായി കോർണർ എടുത്ത് പെരിസിച്ചിന്റെ ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തു, അവരുടെ നായകൻ അവിടെ രക്ഷയ്ക്കെത്തുന്നു. മോഡ്രിച്ചിന്റെ മികവിൽ രണ്ടു ഗോൾ മാർജിനിൽ അവർ വിജയിച്ചു, ചെക്ക് റിപ്പബ്ലിക്കിനെ ഗോൾ വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു.
ഈ മത്സരത്തിന് മറ്റൊരു പ്രത്യേകതയും ഉണ്ടായി. ക്രോയേഷ്യക്ക് വേണ്ടി ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവും, ഏറ്റവും പ്രായം കൂടിയ താരവുമായി മോഡ്രിച് മാറുക ഉണ്ടായി. അതായത് ക്രോയേഷ്യയുടെ രക്ഷക്ക് അദ്ദേഹം അവതരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കൃത്യമായി പറഞ്ഞാൽ 2006 മുതൽ അദ്ദേഹം ടീമിന്റെ നേടും തൂണാണ്. മൂന്ന് യൂറോയിൽ ഗോൾ അടിച്ച ഏക ക്രോയേഷ്യൻ താരവും അദ്ദേഹം തന്നെ. എന്നിരുന്നാലും 36 ആം വയസ്സിൽ ഇത് പോലെ മധ്യനിരയിൽ നിറഞ്ഞാടാൻ ഒരൽപം റേഞ്ച് തന്നെ വേണം.
ഒരു പക്ഷെ ഈ ടൂർണമെന്റ് കഴിഞ്ഞാൽ ക്രോയേഷ്യൻ ജേഴ്സിയിൽ നമ്മുക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചെന്ന് വരില്ല. അതിനാൽ ആ കാലുകളിൽ നിന്ന് വരുന്ന ഓരോ ബോളും, ഓരോ പാസും നമുക്ക് ആസ്വദിക്കാം.