ഇത് എൻറിക്കെ വടി കൊടുത്ത് അടി മേടിച്ചത്
കളിച്ച രണ്ടു കളികളും സമനില. അതും 75 ശതമാനത്തിലധികം ബോൾ കൈവശം വെച്ചിട്ടും. ഇനി ശേഷിക്കുന്നത് ഗ്രൂപ്പിലെ ഏറ്റവും കടുത്ത എതിരാളികളായ സ്ലൊവാക്യ. സ്പെയിനിന്റെ ഇപ്പോളത്തെ അവസ്ഥയാണ്.
ഇത് മാനേജർ അയ് ലൂയിസ് എൻറിക്കേയുടെ മാത്രം അപരാധമാണ്. ടീം സെലെക്ഷൻ തൊട്ട് അദ്ദേഹത്തിന് കാര്യങ്ങൾ പാളി തുടങ്ങിയിരുന്നു. ലാ ലീഗയിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കായ ജീസസ് നെവെസിനെയും, ഒരു പക്കാ സ്‌ട്രൈക്കറായ അല്കസാറിനെയും തഴഞ്ഞിട്ടുള്ള ടീം സെലെക്ഷൻറെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നിൽ. എന്നിട്ടോ, സീസണിൽ 25 ഗോൾ കോണ്ട്രിബൂഷൻ ഉള്ള അത്ലറ്റികോ മാഡ്രിഡിന്റെ മാർക്കോസ് ലോറന്റെയെ പിടിച്ചു റൈറ്റ് ബാക്കും ആക്കിയിരിക്കുന്നു.
മൊറാട്ട വലക്ക് മുന്നിൽ പതറുന്നത് കാണുമ്പോൾ അല്കസാറിനെ ആരാണ് മിസ് ചെയ്‍തത്. മൊറാട്ട ഒരു മോശം കളിക്കാരൻ ആണെന്ന് അഭിപ്രായമില്ല. പക്ഷെ ആക്രമണത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും തോളിലേറ്റാനുള്ള കഴിവ് ഇല്ലന്ന് മാത്രം. അവിടെയാണ് അസെൻസിയോയെ സ്പെയിൻ മിസ് ചെയുന്നത്. നിർഭാഗ്യവശാൽ അദ്ദേഹവും ടീമിൽ ഇല്ല. പിന്നെ മൊറാട്ടയെ സഹായിക്കാൻ പ്രാപ്തിയുള്ള താരം മാഞ്ചസ്റ്റർ സിറ്റിയുടെ താരം ഫെറാൻ ടോറസ് ആണ്. പക്ഷെ മൊറേനോ, ഡാനി ഓൾമോ എന്നിവരെയാണ് എൻറിക്കേക്ക് കൂടുതൽ പ്രിയം.