സുവാരസ്…താങ്കൾ ഒരു ചരിത്രകാവ്യം രചിച്ചിരിക്കുന്നു.
തന്റെയും കൂടി വിയർപ്പ് കാരണം 4 ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും നേടിയ ടീം തനിക്ക് കരാർ പുതുക്കാൻ വിസമ്മതിക്കുന്നു. തന്റെ വേഗത പ്രായം തളർത്തിയെന്ന് മാനേജ്‌മന്റ് അതിന് ന്യായികരണവും നൽകുക. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ ബാഴ്‌സയെ വെല്ലുവിളിച്ചു അവരുടെ വൈരികളായ അത്ലറ്റികോ മാഡ്രിഡുമായി പുതിയ കരാർ ഒപ്പിടുക. ബാഴ്സയിൽ കിട്ടായതിനേക്കാൾ വളരെ കുറഞ്ഞ ശമ്പളത്തിൽ സിമയോണിയുടെ ടീമിൽ അംഗമായത് അയാൾക്ക് എന്തൊക്കയോ തെളിയിക്കാൻ ഉള്ളതുകൊണ്ടായിരുന്നു.
സീസണിൽ, ലീഗിൽ മാത്രം 21 ഗോളുകൾ നേടി അത്ലറ്റികോ മാഡ്രിഡിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കു വഹിച്ചു അത് സാക്ഷാത്കരിക്കുക. അതിൽ 7 ഗോളുകൾ വിജയഗോളുകളും 13 എണ്ണം ടീമിന് ലീഡ് നൽകിയ ഗോളുകളും ആയിരുന്നു. 21 പോയിന്റാണ് സുവാരസ് ടീമിന് തന്റെ 21 ഗോളുകൾ വഴി സംഭാവന ചെയ്തത്. കാവ്യാ നീതിയെന്നോണം നിർണായകവും അവസാനവുമായ മത്സരത്തിൽ വിജയ ഗോൾ നേടുക.
സുവാരസ്…ഇത് മധുരപ്രതികാരമോ അതോ ചരിത്രകാവ്യമോ?