ജർമനിക്ക് അപ്രതീക്ഷ തോൽവി, സുവർണാവസരം നഷ്ടപ്പെടുത്തിയ വെർനെർക്ക് സോഷ്യൽ മീഡിയ അധിക്ഷേപവും
ലോക കപ്പ് യോഗ്യത മത്സരത്തിൽ ജർമനിയെ നോർത്തേൺ മാസിഡോണിയ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജർമൻ തോൽവി. 70 % ബോൾ കൈവശം വെച്ച ജർമനിക്ക് വിജയം കണ്ടെത്താനായില്ല എന്നുള്ളത് ഏവരെയും അതിശയിപ്പിച്ചു. സെർജി ഗാനാർബി, ടിമോ വെർനെർ എന്നിവർ സുവർണ്ണാവസരങ്ങൾ നഷ്ടപെടുത്തിയപ്പോൾ, കിട്ടിയ രണ്ടവസരങ്ങളും മാസിഡോണിയ ഗോൾ ആക്കി. ഓപ്പൺ ചാൻസ് കളഞ്ഞ ടിമോ വെർനെർ ഇപ്പോൾ സോഷ്യൽ മീഡിയയുടെ അധിക്ഷേപത്തിന് പാത്രമായിക്കൊണ്ടിരിക്കുകയാണ്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് 37 വയസ്സുള്ള പഴയ ഇന്റർ മിലാൻ താരം, ഗൊരാൻ പണ്ടെവ് മാസിഡോണിയെ മുന്നിൽ എത്തിച്ചു. ലെറോയ് സാനയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി ഗോൾ ആക്കി ഗുണ്ടോവാൻ ജർമനിയെ തിരിച്ചു കൊണ്ടുവന്നെങ്കിലും വിജയം മാത്രം അകന്നു നിന്ന്. 85 ആം മിനുട്ടിൽ മനോഹരമായ ഒരു ടീം പ്ലേയ്ക്ക് ശേഷം നാപോളി താരം എല്ജിസ് എൽമാസ് മാസിഡോണിയെ മുന്നിൽ എത്തിച്ചു മത്സരം തിരിച്ചു പിടിച്ചു.