അഗ്വേറോക്ക് എത്തിഹാദിൽ ശിലാപ്രതിമ ഉയരുന്നു
2012 ൽ ക്യു.പി.ആർ. നു എതിരെ അഗ്വേറൊ നേടിയ അവസാന മിനുട്ട് ഗോളിൽ നിന്നാണ് മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ പുതിയ ചരിതം രചിക്കുന്നത്. സിറ്റിയുടെ ആദ്യകാല ഇതിഹാസങ്ങൾ എന്ന വിളിപ്പേരിന് അർഹരായ ഒട്ടനവധി പ്രതിഭകൾ കഴിഞ്ഞ ദശകത്തിൽ വളർന്നു വന്നു. അവരെ ആദരിക്കാൻ എത്തിഹാദ് സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.
വിൻസെന്റ് കൊംപാനി, ഡേവിഡ് സിൽവ എന്നിവരുടെ ശിലാപ്രതിമ സ്റ്റേഡിയത്തിൽ നിർമിക്കാൻ സിറ്റി മാനേജ്‌മന്റ് നേരത്തെ തീരുമാനിച്ചിരുന്നു. വിൻസെന്റ് കൊംപാനിയുടെ പ്രതിമ കഴിഞ്ഞ ഡിസംബറിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഡേവിഡ് സിൽവയാണ് പ്രതിമ നിർമിച്ച് ആദരിക്കാൻ സിറ്റി തീരുമാനിച്ച മറ്റൊരു താരം. ഇപ്പോൾ അഗ്വേറോയെ കൂടി ഉൾപ്പെടുത്തി ത്രീ അമിഗോസ്[three amigos] എന്ന ആശയത്തിൽ നിർമാണം പൂർത്തിയാക്കാനാണ് മാനേജ്‌മന്റ് തീരുമാനം.
384 മത്സരങ്ങളിൽ നിന്ന് 257 ഗോളുമായി സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് 32 വയസ്സുകാരനായ ഈ അര്ജന്റീനക്കാരൻ. 2010 ൽ മാഞ്ചസ്റ്ററിൽ വന്ന അഗ്വേറൊ 4 തവണ സിറ്റിയുമൊത്ത് പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്.