അഹമദാബാദ് പിച്ചിന് വിമര്‍ശന പെരുമഴ
അഹമ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റിൽ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി. ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 17 വിക്കറ്റുകൾ വീണതിനെ തുടർന്ന് മുൻ ഓൾറൌണ്ടർ യുവരാജ് സിംഗ് ഉൾപ്പെടെയുള്ള മുൻ ക്രിക്കറ്റ് താരങ്ങൾ പിച്ചിനെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചു.
ഈ പിച്ച് ടെസ്ട് മാച്ചിന് പറ്റിയതാണോ എന്നു തനിക്ക് തോന്നുന്നില്ല എന്നും ഇവിടെ കുംബ്ലെ,ഹര്‍ഭജന്‍ എന്നിവര്‍ പന്തേറിയാന്‍ വന്നിരുന്നെങ്കില്‍ അവര്‍ക്കിപ്പോള്‍ യദാക്രമം 1000,800 വിക്കറ്റുകള്‍ ആയേന്നെ.ഇത് പോലൊരു പിച്ച് തനിക്ക് തന്‍റെ ജീവിതത്തില്‍ കാണാന്‍ താല്‍പര്യമില്ലെന്നും കെവിന്‍ പീറ്റേഴ്സണും വെളിപ്പെടുത്തി.മല്‍സരം രസകരം ആയിരുന്നു എന്നാല്‍ പിച്ചിന്‍റെ നിലവാരം കൈവിട്ട് പോയെന്ന് മൈക്കല്‍ വോഗന്‍ ട്വീറ്റ് ചെയ്തു.ജഡേജ കളിച്ചിരുന്നു എങ്കില്‍ ഇതിലും വേഗത്തില്‍ കളി തീര്‍ന്നേനെ എന്നു മുന്‍ ഓസ്ട്രേലിയന്‍ താരമായ മാര്‍ക്ക് വോ വോഗനോട് പറഞ്ഞു.പ്രമുഘ താരങ്ങള്‍ ഒഴികെ ക്രികറ്റ് ആരാധകരും പിച്ചിന്‍റെ നിലവാരത്തെ ചൊല്ലി വിമര്‍ശിച്ചിരുന്നു.