ഇന്ത്യയുടെ നടുവൊടിച്ച് ഡോം ബെസ്
നിർണായക വിക്കറ്റുകൾ നഷ്ടമായ ശേഷം, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഇന്ത്യക്ക് സമ്മര്‍ദ പിരിമുറുക്കം.സന്ദർശകരെ 578 റൺസിന് പുറത്താക്കിയതിന് ശേഷം മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 257 റൺസ് എന്ന നിലയില്‍ ആണ് ഇന്ത്യ.അശ്വിനും വാഷിംഗ്ടന്‍ സുന്ദറുമാണ് ക്രീസില്‍ ഉള്ളത്.
ഓപ്പണർമാരായ രോഹിത് ശർമയ്ക്കും ഷുബ്മാൻ ഗില്ലിനും ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല.143 പന്തിൽ നിന്ന് 73 റൺസ് നേടിയ ചേതേശ്വർ പൂജാരയ്ക്ക് വിരാട് കോഹ്‌ലി (11), അജിങ്ക്യ രഹാനെ (1) എന്നിവർക്കും ആവശ്യമായ പിന്തുണ നൽകാൻ കഴിഞ്ഞില്ല.88 പന്തില്‍ നിന്നും 91 റണ്‍സ് നേടിയ റിഷബ് പന്തുമായി 119 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി പൂജാര ഇന്ത്യക്ക് പ്രതീക്ഷ നല്‍കി എങ്കിലും ഇന്ത്യന്‍ സ്കോര്‍ 192 ല്‍ നില്‍ക്കുമ്പോള്‍ പൂജാരയെയും 225 ല്‍ നില്‍ക്കുമ്പോള്‍ പന്തിനെയും പുറത്താക്കി കൊണ്ട് ഡോം ബേസ് മല്‍സരം ഇങ്ഗ്ളണ്ടിന്റെ കൈയിലേക്ക് തിരിച്ചുകൊടുത്തു.