ബുണ്ടസ് ലീഗയിൽ മേയ് 9 നു പന്തുരുളും
ജർമൻ ഫുട്ബോൾ ഫെഡറേഷനും സർക്കാരും ആയി നടന്ന ചർച്ചയിലാണ് ഏറ്റവും വലിയ സംസ്ഥാനങ്ങളും പ്രമുഖ ടീമുകളും ഉള്ള ബാവാറിയാ സംസ്ഥാനത്തിന്റെയും നോർത്ത് റയിൻ വെസ്റ്റ് ഫാലിയ സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രി മാരായ മാർക്കസ് സ്യോഡറുടെയും ആർമീൻ ലാഷറ്റിന്റെയും നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടത്. പക്ഷെ അന്തിമ തീരുമാനം UEFA, യുടേതാകും.
കളിനടന്നാലും ആരാധകർക്കും ടീം അനുയായികൾക്കും അത് ടെലിവിഷനിൽ കാണാനേ പക്ഷെ യോഗമുണ്ടാകുകയുള്ളു. മിക്കവാറും അടുത്തൊന്നും സ്റ്റേഡിയത്തിൽ പോയി കളി കാണാൻ ആകുമെന്നും തോന്നുന്നില്ല. എന്തായാലും ഈ മാതൃകയിൽ യൂറോപ്പിൽ എല്ലാ രാജ്യങ്ങളും അവരുടെ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കും എന്നാണറിവ്.