ഡാമിയൻ മാർട്ടിൻ – ക്രിക്കറ്റിന്റെ ശാലീന സൗന്ദര്യം
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ മഹാമേരുക്കൾക്കിടെയിലെ ഒരു നാണം കുണുങ്ങി തെന്നെ ആയിരുന്നു ഡാമിയൻ മാർട്ടിൻ. പക്ഷെ തന്റെ കൂക്കാബുറ ബാറ്റ് കയ്യിലെടുത്തു കഴിഞ്ഞാൽ ആരും കാണാൻ കൊതിക്കുന്ന ഒരു ചിത്രവുമായിരുന്നു അയാൾ.
വളരെ ശാന്തനും, അതുപോലെ ബഹുമാനം അർഹിക്കുന്ന ഒരു വ്യക്തിത്വത്തിനും ഉടമയായിരുന്നു ഓസ്ട്രേലിയയുടെ ഈ മിഡ്ഡിൽ ഓർഡർ ബാറ്റ്സ്മാൻ
ഡീൻ ജോൺസിന്റെ പകരക്കാരനായി 1992ലായിരുന്നു 21കാരനായ മാർട്ടിൻ അരങ്ങേറ്റം കുറിച്ചത്.
ഇയാൻ ബിഷൊപ്പ്, അംബ്രോസ്സ്, വാൽഷ് എന്നിവർ നിറഞ്ഞ പേസ് അറ്റാക്കിനെതിരെ അദ്ധേഹത്തിന് തുടക്കത്തിൽ അത്രയൊന്നും ശോഭിക്കാനും കഴിഞ്ഞിരുന്നില്ല.
1999 അവസാനത്തോടെയായിരുന്നു അദ്ദേഹം ഓസ്ട്രേലിയൻ ടീമിലെ ഒരു സ്ഥിര സാന്നിധ്യമായി മാറിയിരുന്നത്. 2001ൽ വിസ്ഡൺ ക്രിക്കറ്റെർ ഓഫ് ദി ഇയർ ആയും അദ്ദേഹത്തെ തിരഞ്ഞെടുക്കുകയുണ്ടായി. 2004-2005 വർഷങ്ങൾ അദ്ദേഹം ലോക ക്രിക്കറ്റിനു അയാളുടെ ക്ലാസ്സ് എന്താണെന്ന് വ്യക്തമാക്കി കൊടുത്ത വർഷങ്ങൾ ആയിരുന്നു…
ഫാസ്റ്റ് ബൗളിങ്ങിനെ അതിരു കവിഞ്ഞു സഹായിക്കുന്ന പിച്ചുകളിലും, സ്പിന്നിനെ പിന്തുണക്കുന സബ്കോണ്ടിനെന്റൽ പ്രബലങ്ങളിലും അയാൾ മികച്ചു നിന്നിപ്പോൾ അതിന്റെ അംഗീകാരമായി 2005ലെ ടെസ്റ്റ് പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
മാർട്ടിന്റെ സ്റ്റാറ്റിസ്റ്റിക്സ് സംസാരിക്കും അദ്ദേഹം ആരായിരുന്നു എന്ന് ടെസ്റ്റ് ക്രിക്കറ്റിൽ 46ഉം ഏകദിനത്തിൽ 41ഉം ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിംഗ്ആവറേജ്. മാർക്ക് വോയുടെ ആവറേജിനെക്കാളും ഉയർന്നതായിരുന്നു ഇതെന്ന് അറിയുമ്പോഴാണ് അയാളുടെ മഹത്വം മനസ്സിലാവുക.
ഒരിക്കലും ഒരു സൂപ്പർസ്റ്റാർ പരിവേഷം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല പക്ഷെ ലോകക്രിക്കറ്റിലെ ഒരു ക്ലാസിക്കൽ ബാറ്റ്സ്മാൻ ആയിരുന്നു അയാൾ, ഓരോ ഷോട്ടിലും ബാറ്റിങ്ങിന്റെ സകല സൗന്ദര്യവും നിറച്ചവൻ, വരും കാലവും ഓർക്കും ആ ബാറ്റിംഗിലെ ശാലീന സൗന്ദര്യത്തെ……..
Pranav Thekkedath