ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് ആശ്വാസ സമനില
ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് ആശ്വാസമായി സമനില.ഇന്റർകോണ്ടിനെന്റൽ കപ്പിൽ നിന്നു പുറത്തായെങ്കിലും ഇന്ത്യക്ക് ആശ്വസിക്കാം കാരണം വിജയത്തോളം തന്നെ വിലയുള്ള ഒരു സമനില ആയിരുന്നു അത്.സിറിയയെ പോലുള്ള ഒരു മികച്ച ടീമിനോട് സമനില എന്നത് വല്യ കാര്യം തന്നെയാണ്.മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി.
ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ ഒന്നും നേടാൻ കഴിഞ്ഞില്ല.അറ്റാക്കിങ്ങിൽ മുൻപിൽ നിന്നത് സിറിയ തന്നെയാണ്.അവർ ആദ്യ പകുതിയിൽ രണ്ട് ഷോട്ട് ഓൺ ടാർഗെറ്റിൽ അടിച്ചപ്പോൾ ഇന്ത്യ ഒരു ഷോട്ട് പോലും അടിച്ചില്ല.രണ്ടാം പകുതിയിലും ഇരു ടീമുകളും മാറി മാറി ആക്രമിച്ചപ്പോൾ ഇന്ത്യക്ക് ഒരിക്കൽ ഭാഗ്യം തുണച്ചു.52 ആം മിനുട്ടിൽ കോർണർ കിക്കിൽ നിന്നാണ് ആദ്യ ഗോൾ പിറന്നത്.നരേന്ദർ ഘലോട്ട് ആണ് ഗോൾഅടിച്ചത്.തുടരെ തുടരെ ആക്രമണങ്ങൾ സിറിയയുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും ചിലത് പുറത്തേക്കായി.ഒടുവിൽ 78 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവർ മുതലാക്കി.ഫിറാസ് അൽഖാതിബ് എടുത്ത പെനാൽറ്റി ലക്ഷ്യം കണ്ടു.