ലോകകപ്പ് 2019: പുതിയ അവകാശികളെ തേടി…..
ഞാറാഴ്ച്ച നടക്കുന്ന വേൾഡ് കപ്പ് ഫൈനലിൽ ആര് കിരീടം നേടിയാലും അത് പുതിയ ചരിത്രമാകും.ഇംഗ്ലണ്ട്-ന്യൂസിലാൻഡ് പോരാട്ടം ഇത് വരെ ലോകകപ്പ് ഫൈനലിൽ നടന്നിട്ടില്ല.ഇംഗ്ലണ്ട് മൂന്ന് തവണ ഫൈനൽ കളിച്ചപ്പോൾ ന്യൂസിലാൻഡിനു ഒരു തവണ മാത്രമാണ് ഫൈനലിൽ എത്താൻ കഴിഞ്ഞിട്ടുള്ളത്.പക്ഷെ ഫൈനലിൽ ഇരു ടീമുകളും പരാജയം ഏറ്റുവാങ്ങി.ഇതാണ് ഈ തവണത്തെ ഫൈനലിനെ വേറിട്ട് നിർത്തുന്നത്.ആര് കിരീടം നേടിയാലും അത് അവരുടെ കന്നി കിരീടനേട്ടമാണ്.അത് കൊണ്ട് തന്നെ കലാശപ്പോരാട്ടം കടുക്കും.
ലീഗ് മത്സരത്തിൽ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു എന്നതാണ് ന്യൂസിലാൻഡ് ആരാധകരെ നിരാശരാക്കുന്നത്.അതും ന്യൂസിലാൻഡിനു മേൽ ആധികാരിക വിജയമായിരുന്നു ഇംഗ്ലണ്ട് നേടിയത്.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 308 റൺസ് നേടിയപ്പോൾ ന്യൂസിലാൻഡ് മറുപടി 186 റൺസിൽ ഒതുങ്ങി. ഇംഗ്ലണ്ടിന് തന്നെയാണ് ക്രിക്കറ്റ് ലോകം കിരീടസാധ്യത കൽപിക്കുന്നത്.അതിനുള്ള കാരണമായി വിദഗ്ദ്ധർ നിരത്തുന്ന കാരണങ്ങൾ ഇവയാണ്.മികച്ച ബൗളിംഗ്-ബാറ്റിങ് നിരയുള്ള ഇംഗ്ലണ്ട് അടുത്ത കാലത്തു മികച്ച ഫോമിൽ തന്നെയാണ്.അവരുടെ ബാറ്റിംഗ് നിരയുടെ കരുത്ത് ഈ ലോകകപ്പിലും അതിനു മുൻപുള്ള പരമ്പരയിലും കണ്ടതാണ്.ലോകകപ്പിൽ തന്നെ 4 തവണ 300 റൺസിലതികം സ്കോർ ചെയ്‌തു.കൂടാതെ “ഹോം” ആനുകൂല്യവും.പക്ഷെ ന്യൂസിലൻഡിനെ തള്ളിക്കളയാനാകില്ല എന്നതും വസ്തുതയാണ്.ഇന്ത്യക്കെതിരെ നടത്തിയ മിന്നും പ്രകടനം ഒന്നുകൂടി ആവർത്തിച്ചാൽ സ്വന്തം കാണികൾക്ക് മുൻപിൽ ഇംഗ്ലണ്ട് കിരീടമുയർത്താൻ വിയർക്കേണ്ടിവരും.പ്രാഥമിക റൗണ്ടിൽ 5 ജയവും 3 തോൽവിയും ആയിരുന്നു ന്യൂസിലാൻഡ് പോയിന്റ് ടേബിളിൽ 4 ആം സ്ഥാനക്കാരായാണ് സെമിയിൽ എത്തിയത്.അവിടെ നിന്നും ഫൈനലിലേക്ക് എത്തിയതാകട്ടെ നമ്പർ ഒന്നു ടീമിനെ തോല്പിച്ചും.എന്തായാലും ഞാറാഴ്ച 3 മണിക്ക് കലാശക്കൊട്ട് തുടങ്ങും.