അഫ്ഗാൻ പണി തുടങ്ങി: സന്നാഹ മത്സരത്തിൽ പാകിസ്താന് ഞെട്ടിക്കുന്ന തോൽവി
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ പാകിസ്താനെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ ലോകകപ്പിലേക്കുള്ള തങ്ങളുടെ വരവറിയിച്ചു.ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 47 ഓവറിൽ 262 റൺസിന് ഓൾ ഔട്ടായി.മറുപടിക്കിറങ്ങിയ അഫ്ഗാൻ 49 ഓവറിൽ വിജയം കണ്ടു.
പാകിസ്താന് വേണ്ടി ബാബർ അസമിന്റെ സെഞ്ച്വറി ആണ് ഭേദപ്പെട്ട സ്കോർ നൽകിയത്.അല്ലായിരുന്നെങ്കിൽ ഇതിലും ചെറിയ സ്‌കോറിൽ പുറത്തായേനെ.108 പന്തിൽ 112 റൺസാണ് ബാബർ നേടിയത്.ഇമാം ഉൾ ഹക്ക് 32 റൺസ് നേടി.മറ്റ് എല്ലാ ബാറ്സ്മാന്മാരുടെയും പ്രകടനം ശരാശരിയിലും താഴെയായി.മുഹമ്മദ് നബി 3 വിക്കറ്റും,റാഷിദ് ഖാൻ,ടൗലാട് സർദാൻ എന്നിവർ 2 വിക്കറ്റും നേടി.
അഫ്ഗാന് വേണ്ടി ഷാഹിദി 74 റൺസും,മുഹമ്മദ് നബി 34,ഹസ്‌റത്തുള്ള നാസയ് 49 റഹ്മത് ഷാ 32 വീതം റൺസ് നേടി വിജയത്തിൽ പങ്കാളികളായി.പാകിസ്ഥാന് വേണ്ടി വഹാബ് റിയാസ് മൂന്ന് വിക്കറ്റ് നേടി.