തുടർച്ചയായി 8 തവണ ലീഗ് കിരീടം ചൂടി യുവന്റസ്
ഫിയോറെന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി യുവന്റസ് ഇറ്റാലിയൻ ലീഗ് കിരീടം സ്വന്തമാക്കി. 5 കളികൾ അവശേഷിക്കെ ആണ് മാസ്സിമില്ലിയാണോ അല്ലെഗ്രിയുടെ ടീം ഈ നേട്ടം കൈവരിച്ചത്. രണ്ടാം സ്ഥാനത്തുള്ള നാപോളിയുമായി 20 പോയിന്റ് ലീഡ് ആണ് യുവന്റസിനു ഉള്ളത്. ക്രിസ്ത്യാനോ റൊണാൾഡോയുടെ വരവ് യുവന്റസിനെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുന്നു എന്നാണ് ഈ വസ്തുതകൾ കാണിക്കുന്നത്. എന്നാലും ചാമ്പ്യൻസ് ലീഗ് എന്ന സ്വപനം അവർക്കു ഈ വര്ഷം അന്യമായി നില്കുന്നു.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് യുവന്റസ് വിജയം സ്വന്തമാക്കിയത്. കളി തുടങ്ങി വെറും ആറാം മിനുട്ടിൽ തന്നെ നിക്കോള മിലാൻകോവിച്ചിലുടെ ഫിയോറെന്റീന മുന്നിൽ എത്തി. എന്നാൽ 37 ആം മിനുട്ടിൽ അലക്സ് സാൻഡ്രോ ആതിഥേയർക്ക് സമനില ഗോൾ നേടിക്കൊടുത്തു. രണ്ടാം പകുതിയിൽ ആയിരുന്നു വിജയ ഗോൾ പിറന്നത്. റൊണാൾഡോ നൽകിയ ക്രോസ്സ് ഫിയോറെന്റീന ഡിഫൻഡർ ജർമൻ പെസ്സോളയുടെ കാലിൽ തട്ടി അകത്തു കയറുകയായിരുന്നു.