പ്രീമിയര്‍ ലീഗ് ; മറ്റൊരു കോള്‍ പാമര്‍ ഷോക്കായി സ്റ്റാംഫോർഡ് ബ്രിഡ്ജ് കാത്തിരിക്കുന്നു
നോട്ടിംഗ്ഹാം ഫോറസ്റ്റിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുമ്പോൾ, എൻസോ മറേസ്കയുടെ ചിറകിന് കീഴിൽ ഉയരത്തിൽ പറക്കുന്ന ചെൽസി തുടര്‍ച്ചയായ ആറാമത്തെ വിജയം നേടാനുള്ള ശ്രമം തുടരും.കഴിഞ്ഞ ആഴ്‌ചയിൽ ബ്രൈറ്റൺ & ഹോവ് അൽബിയോണിനെതിരെയും ജെൻ്റിനെതിരെയും ബ്ലൂസ് 4-2 ബാക്ക്-ടു-ബാക്ക് ഗെയിമുകൾ വിജയിച്ചു.നിലവില്‍ ലണ്ടന്‍ ബ്ലൂസ് ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.അതേസമയം നോട്ടിങ്ഹാം ഫോറെസ്റ്റ് ആകട്ടെ ലീഗ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് ആണ്.ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് കിക്കോഫ്.
ചെല്‍സി കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്ന ഫോമില്‍ അല്ല ഇപ്പോള്‍ കളിക്കുന്നത്.ടീമില്‍ അനേകം പരിക്കുകള്‍ ഉണ്ട് എങ്കിലും ഒരു മികച്ച സ്റ്റര്‍ട്ടിങ് ഇലവനെ തട്ടി കൂട്ടാന്‍ കഴിഞ്ഞു എന്നത് മാനേജര്‍ എൻസോ മറേസ്കയുടെ കഴിവ് തന്നെ ആണ്.എന്നാല്‍ ഇവിടെ എടുത്ത് പറയേണ്ടത് സിറ്റി അക്കാദമി താരമായ കോള്‍ പാമറുടെ വീര പരിവേഷം ആണ്.അദ്ദേഹം ബ്രൈട്ടനെതിരെ ആദ്യ പകുതിയില്‍ തന്നെ നാലു ഗോളുകള്‍ നേടി കൊണ്ട് പ്രീമിയര്‍ ലീഗില്‍ പുതിയ റിക്കോര്‍ഡ് സൃഷ്ട്ടിച്ചു.അത് കൂടാതെ ചെല്‍സിക്ക് വേണ്ടി ഇപ്പോള്‍ സ്ഥിരമായി ഗോള്‍ കണ്ടെത്തുന്നതിലും അദ്ദേഹം മുന്നിട്ട് നില്ക്കുന്നു.ഓരോ മല്‍സരം കഴിയുംതോറും താരം തന്റെ പ്രകടനത്തിന്റെ സീലിങ് ഉയര്‍ത്തി വരുകയാണ്.അദ്ദേഹത്തിനെ ചുറ്റിപ്പറ്റി തന്നെ ആയിരിയ്ക്കും ചെല്‍സിയുടെ ഇന്നതെ ഗെയിം പ്ലാനും.