ഫ്രാന്‍സ് – ജര്‍മനി സൌഹൃദ പോര് ഇന്ന്
യൂറോ 2024 ഒരുക്കങ്ങൾ ചൂടുപിടിക്കുമ്പോൾ ടൂര്‍ണമെന്റ് ഹോസ്റ്റ് ആയ ജര്‍മനിയും കൂടാതെ ലോകക്കപ്പ് ഫൈനലിസ്റ്റുകള്‍ ആയ ഫ്രാന്‍സും ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ലിയോണിലെ ഗ്രൂപ്പാമ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.ഇരു ടീമുകളും ഏഴു മാസം മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ജര്‍മനി ഫ്രാന്‍സിനെ 2-1 നു കീഴ്പ്പെടുത്തി.
ലോകകപ്പ് 2022 ല്‍ ഏറ്റ തിരിച്ചടിക്ക് ശേഷം ഫ്രാന്‍സ് , മാനേജര്‍ ദിദിയർ ദെഷാംപ്സിനു കീഴില്‍ അപകടക്കാരികള്‍ ആയ ഒരു ടീം ആയി മാറി കഴിഞ്ഞിരിക്കുന്നു.ഏഴു തുടര്‍ച്ചയായ് വിജയങ്ങള്‍ നേടിയ ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാര് ആയാണ് യോഗ്യത നേടിയിരീക്കുന്നത്.ടീമില്‍ മൊത്തം പ്രതിഭകള്‍ നിറഞ്ഞ ഫ്രാന്‍സ് ടീമിന് രണ്ടു സ്ക്വാഡ് ഉണ്ടാക്കാനുള്ള താരങ്ങള്‍ ഇപ്പോഴും ലഭ്യം ആണ്.എന്നാല്‍ ജര്‍മന്‍ ടീമിന്റെ കാര്യം നേരെ തിരിച്ചാണ്.ഹാന്‍സി ഫ്ലിക്കിന് കീഴില്‍ മോശം കാമ്പെയിന് ആയിരുന്നു അവരുടേത്,എന്നാല്‍ അതിനു ശേഷം ജൂലിയന്‍ നാഗല്സ്മാന് മാനേജര്‍ ആയി എത്തിയിരിക്കുന്നത് അവര്‍ക്ക് പ്രതീക്ഷ നല്കുന്നു.യൂറോ 2020 നു ശേഷം ജര്‍മന്‍ ടീമിലേക്ക് ടോണി ക്രൂസ് തിരിച്ചെത്തി ഇരിക്കുന്നു എന്നത് ജര്‍മന്‍ ഫൂട്ബോള്‍ ആരാധകരെ ഏറെ സന്തോഷത്തില്‍ ആഴ്ത്തുന്നു.