റുബിയാലെസിനെതിരായ ലൈംഗികാതിക്രമക്കേസിൽ ഹെർമോസോ മൊഴി കോടതിയില്‍ രേഖപ്പെടുത്തി
ഓഗസ്റ്റിൽ നടന്ന വനിതാ ലോകകപ്പ് ഫൈനലിൽ തന്റെ രാജ്യത്തെ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്ടിനെതിരായ കേസില്‍ സ്പെയിൻ താരം ജെന്നി ഹെർമോസോ ഇന്നലെ മൊഴി നല്കിയിരിക്കുന്നു.സിഡ്നിയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സ്പെയിൻ നേടിയ വിജയത്തിന് ശേഷം ലൂയിസ് റൂബിയാലെസില് നിന്നും വനിത താരത്തിനു മോശമായ പെരുമാറ്റം ലഭിച്ചത്.
കോടതിയില്‍ മൊഴി നല്‍കിയതിനു ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട താരം എല്ലാം മികച്ച രീതിയില്‍ മുന്നേറി എന്ന് പറഞ്ഞു.”ജുഡീഷ്യൽ പ്രക്രിയ അതിന്റെ ഗതി തുടരും, നിങ്ങളിൽ പലരും എനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി”അവര്‍ മാധ്യമങ്ങളിലൂടെ പറഞ്ഞു.ഈ സംഭവം ഫുട്ബോൾ ലോകമെമ്പാടും രോഷം ആളിക്കത്തുകയും സ്പെയിനിലെ കായിക ചരിത്രത്തിലെ ഏറ്റവും മോശം പ്രതിസന്ധികളിലൊന്നായി മാറുകയും ചെയ്തു.ലോകകപ്പ് ജേതാക്കളായ കളിക്കാർ ദേശീയ ടീമിനെ ബഹിഷ്കരിക്കുന്നതിലേക്ക് വരെ എത്തി കാര്യങ്ങള്‍. ചുംബനം ഉഭയസമ്മതപ്രകാരമാണെന്ന ആരോപണം ആയിരുന്നു അദ്ദേഹം ആദ്യം നല്‍കിയത്,പിന്നീട് ഫിഫ, യുവേഫ ബോഡികളില്‍ നിന്നുള്ള സമ്മര്‍ദം കാരണം അദ്ദേഹത്തിന് സ്പാനിഷ് ബോര്‍ഡില്‍ നിന്നും ഒഴിയേണ്ടി വന്നു.