ബുക്കയോ സാക്കയുടെ ഹാട്രിക്കിൽ നോർത്ത് മാസിഡോണിയയെ തകർത്ത് ഇംഗ്ലണ്ട്
നോർത്ത് മാസിഡോണിയയെ 7-0ന് തോൽപ്പിച്ച് യൂറോ 2024 യോഗ്യത ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ട് പിടി മുറുക്കി.ഇത് അവരുടെ നാലാമത്തെ തുടര്‍ച്ചയായ വിജയം ആണ്.ഗ്രൂപ്പ് പട്ടികയില്‍ പന്ത്രണ്ടു പോയിന്റോടെ ഒന്നാം സ്ഥാനത് തന്നെയാണ് ഇംഗ്ലണ്ട്.രണ്ടു തോല്‍വിയും ഒരു ജയതോടെയും ലീഗില്‍ നാലാം സ്ഥാനത് ആണ് നോര്‍ത്ത് മക്കഡോണിയ.
ആഴ്സണല്‍ യുവ താരമായ ബുക്കയോ സാക്ക ഹാട്രിക് നേടിയിരുന്നു.ടോട്ടന്‍ഹാം സ്ട്രൈക്കര്‍ ഹാരി കേയിന്‍ നേടി ഇന്നലെ രണ്ടു ഗോളുകള്‍.സിറ്റി താരമായ കാല്‍വിന്‍ ഫെല്‍പ്സും യുണൈട്ടഡ് സ്ട്രൈക്കര്‍ ആയ മാര്‍ക്കസ് റാഷ്ഫോര്‍ഡും സ്കോര്‍ബോര്‍ഡില്‍ ഇംഗ്ലണ്ട് ടീമിന് വേണ്ടി ഇടം നേടി.അക്കിലീസ് ഹീലിലെ പരിക്ക് ഉണ്ടായിട്ടാണ് സാക്ക ഇത്രക്കും മികച്ച പ്രകടനം പുറത്തെടുത്തത് എന്ന് മാനേജർ ഗാരെത് സൗത്ത്ഗേറ്റ് വെളിപ്പെടുത്തി.ഫൈനൽ വിസിലിന് ശേഷം ഗെയിം ബോൾ നേടിയ സാക്ക ഇംഗ്ലണ്ടിനായി ഹാട്രിക് നേടുന്ന ആദ്യത്തെ ആഴ്സണൽ കളിക്കാരനാണ്, 2008 ൽ ക്രൊയേഷ്യക്കെതിരെ തിയോ വാൽക്കോട്ട് നേടിയതിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ താരവും സാക്ക തന്നെയാണ്.