റഫേൽ ലിയോയേ നിലനിര്‍ത്താം എന്ന വിശ്വാസത്തില്‍ എസി മിലാന്
മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകളില്‍ നിന്ന് നിരന്തരമായി സമ്മര്‍ദം ലഭിച്ചിട്ടും പോര്‍ച്ചുഗീസ് താരമായ റാഫേൽ ലിയോയേ ടീമില്‍ നിലനിര്‍ത്താം എന്ന വിശ്വാസത്തില്‍ ആണ് എസി മിലാൻ ഇപ്പോള്‍.നിലവിൽ 2024 വരെ മിലാനുമായി താരം കാരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു.താരത്തിന്റെ ലോകക്കപ്പ് പ്രകടനവും ഈ സീസണിലെ മിലാന് ഷര്‍ട്ടില്‍ ഉള്ള ഫോമും മൂലം യൂറോപ്പിലെ മുന്‍ നിര ക്ലബുകള്‍ ആയ പിഎസ്ജി,ബാഴ്സലോണ,റയല്‍ മാഡ്രിഡ്,പ്രീമിയർ ലീഗ് ത്രയങ്ങളായ ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരെല്ലാം താരത്തിനെ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.
എന്നാല്‍ പ്രമുഖ ഇറ്റാലിയന്‍ മാധ്യമമായ കാൽസിയോമെർകാറ്റോ പറയുന്നതനുസരിച്ച് താരത്തിനെ കൊണ്ട് ഒരു പുതിയ കരാര്‍ ഒപ്പിടുന്നത് സാധ്യം ആണ് എന്ന് എസി മിലാന് കരുതുന്നു.ലിയോയുടെ ഏജന്റ് ജോർജ്ജ് മെൻഡസുമായി ക്ലബിന് ഉള്ള ബന്ധം വളരെ ശക്തമാണ്.താരത്തിന്റെ സാലറിയുടെ കാര്യത്തില്‍ ഇരു കൂട്ടരും ഇപ്പോഴും ഒതുതീര്‍പ്പ് ആയിട്ടില്ല എന്നാണ് കാൽസിയോമെർകാറ്റോ റിപ്പോര്‍ട്ട് ചെയ്യുന്നത്.