അൾട്രാസ് കണക്ഷൻ: ഇന്റർ മിലാൻ പരിശീലകനെയും കളിക്കാരനെയും ഒരു മത്സരത്തിൽ നിന്ന് വിലക്കി
ക്ലബ്ബിന്റെ കുപ്രസിദ്ധമായ ‘കുർവ നോർഡ്’ അൾട്രാസ് ഉൾപ്പെടെയുള്ള അനധികൃത ആരാധക ഗ്രൂപ്പുകളുമായുള്ള ബന്ധം ആരോപിച്ച് ഇന്റർ മിലാൻ ഹെഡ് കോച്ച് സിമോൺ ഇൻസാഗി, മിഡ്ഫീൽഡർ ഹകാൻ കാൽഹനോഗ്ലു എന്നിവർക്ക് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ (എഫ്ഐജിസി) ഒരു മത്സരത്തിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറിൽ 19 അൾട്രാസ് അറസ്റ്റിലായതിനെ തുടർന്നാണ് നടപടി. അവരിൽ ചിലർ ‘എൻഡ്രാംഗെറ്റ’ മാഫിയയുമായി ബന്ധമുള്ളവരാണെന്ന് റിപ്പോർട്ടുണ്ട്.
വിലക്കിന്റെ ഫലമായി, ഇൻസാഗിയും കാൽഹനോഗ്ലുവും വെറോണയ്‌ക്കെതിരായ ഇന്ററിന്റെ വരാനിരിക്കുന്ന സീരി എ മത്സരം നഷ്ടപ്പെടുത്തും. നിലവിൽ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തും നേതാക്കളായ നാപോളിയെക്കാൾ മൂന്ന് പോയിന്റ് പിന്നിലുമായ ഇന്ററിനും 70,000 യൂറോ പിഴ ലഭിച്ചു. സ്വന്തം അൾട്രാ ഗ്രൂപ്പായ ‘കുർവ സുഡ്’ ഉൾപ്പെട്ട സമാനമായ ആരോപണങ്ങളുടെ പേരിൽ സിറ്റി എതിരാളികളായ എസി മിലാന് 30,000 യൂറോ പിഴ ചുമത്തി.
ഒത്തുതീർപ്പ് കരാറിന്റെ ഭാഗമാണ് ഈ പിഴകൾ എന്ന് എഫ്ഐജിസി അറിയിച്ചു. കൂടാതെ, അച്ചടക്ക നടപടിയുടെ ഭാഗമായി ചാൽഹാനോഗ്ലുവിന് 30,000 യൂറോയും , ഇൻസാഗിക്ക് 15,000യൂറോയും , ഇന്റർ വൈസ് പ്രസിഡന്റ് ജാവിയർ സനെറ്റിക്ക് 14,500 എന്നിവ പിഴ ചുമത്തി.