വിജയ് ഹസാരെ ട്രോഫി: കേരളം-മധ്യപ്രദേശ് മത്സരം മഴ കാരണം ഉപേക്ഷിച്ചു
വിജയ് ഹസാരെ ട്രോഫിയിൽ കേരള-മധ്യപ്രദേശ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. മത്സരം ഓരോ ടീമിനും 31 ഓവറാക്കി ചുരുക്കി, ആദ്യം ബാറ്റ് ചെയ്ത കേരളം 29.2 ഓവറിൽ 160 റൺസ് നേടി. മധ്യപ്രദേശ് അവരുടെ ചേസ് ആരംഭിച്ചപ്പോൾ, അവർ 18 ഓവറിൽ 99/5 എന്ന നിലയിലെത്തി, പിന്നീട് മഴയെ തുടർന്ന് മത്സരം നിർത്തിവച്ചു.
രോഹൻ കുന്നുമ്മലും ജലജ് സക്‌സേനയുമാണ് കേരളത്തിന് വേണ്ടി ബാറ്റിംഗ് ഓപ്പൺ ചെയ്തത്. ഇരുവരും ചെറിയ സ്‌കോറുകൾക്ക് പുറത്തായെങ്കിലും കേരളത്തിൻ്റെ മധ്യനിര ബാറ്റ്‌സ്മാൻമാർ ഇന്നിംഗ്‌സിന് വേഗം കൂട്ടി. ഷോൺ റോജാസ് 37 പന്തിൽ 39 റൺസും ഷറഫുദ്ദീൻ 40 പന്തിൽ 42 റൺസും നേടി. രോഹൻ കുന്നുമ്മൽ 23ഉം ജലജ് സക്‌സേന 19ഉം റൺസെടുത്തു. മധ്യപ്രദേശിന് വേണ്ടി സാഗർ സോളങ്കി അഞ്ച് വിക്കറ്റും കുമാർ കാർത്തികേയ സിംഗ് മൂന്ന് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിന് 5 റൺസിന് തുടക്കത്തിലേ ആദ്യ വിക്കറ്റ് നഷ്ടമായി. വെങ്കിടേഷ് അയ്യർ, ഹർപ്രീത് സിങ് തുടങ്ങിയ പ്രധാന ബാറ്റ്സ്മാൻമാരെ പുറത്താക്കി കേരളം വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദം ചെലുത്തി. എന്നാൽ മഴ വീണ്ടും കളി തടസ്സപ്പെടുത്തി. തടസ്സപ്പെടുമ്പോൾ രജത് പാട്ടിദാർ 21 റൺസിലും സാഗർ സോളങ്കി 17 റൺസിലുമാണ്. കേരളത്തിനായി ജലജ് സക്‌സേന 2 വിക്കറ്റും ആദിത്യ സർവാദ്യയും ഷറഫുദ്ദീനും ഓരോ വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ ഇരു ടീമുകൾക്കും 2 പോയിൻ്റ് വീതം ലഭിച്ചു.