കളി നടക്കുന്നതിനിടെ പ്ലെയർ അഭിമുഖങ്ങൾ അവതരിപ്പിക്കാൻ പ്രീമിയർ ലീഗ് ആഗ്രഹിക്കുന്നു
പ്രീമിയർ ലീഗ് പുതിയ ഒരു റൂള്‍ കൊണ്ട് വരുന്നതായി എല്ലാ ക്ലബുകളുമായും ചര്‍ച്ച നടത്തി വരുകയാണ്.നിയമങ്ങൾ മാറ്റാനുള്ള ആശയത്തെക്കുറിച്ച് മുൻനിര ക്ലബ്ബുകൾക്ക് വലിയ താല്‍പര്യം ഇല്ല, എന്നാല്‍ മിഡ് ടേബിള്‍ ക്ലബുകളും കുഞ്ഞന്‍ ക്ലബുകളും ഈ സിസ്റ്റത്തെ ഏറെ പിന്തുണക്കുന്നു.ഇത് മറ്റൊന്നും അല്ല പിച്ചില്‍ നിന്നും സബ് ചെയ്യപ്പെട്ട താരങ്ങള്‍ ടിവി അഭിമുഖം നല്കാന്‍ ഉള്ള സമ്മതം ആണ്.
.png)
നിലവിലെ റൂള്‍ പ്രകാരം താരങ്ങള്‍ക്ക് മല്‍സരത്തിനിടെ ടിവി റിപ്പോര്‍ട്ടറുമായി സംസാരിക്കാന്‍ നിയമം ഇല്ല.എന്നാല്‍ താരങ്ങളെ ടിവിയില്‍ സംസാരിക്കാന്‍ സമ്മതിപ്പിച്ച് കൊണ്ട് ലോക്കല്‍ ബ്രാന്‍റുകള്‍ , അല്ലെങ്കില്‍ യുവ താരങ്ങളെ പ്രമോട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയും എന്നു ചെറിയ ക്ലബുകള്‍ വിശ്വസിക്കുന്നു.ഇത് വഴി കൂടുതല്‍ ആരാധകര്‍ക്ക് കൂടുതല്‍ വിനോദം നല്കാന്‍ കഴിയും എന്നു പ്രീമിയര്‍ ലീഗും ടിവി ചാനലുകളും കരുതുന്നു.സതാംപ്ടണിനെതിരായ മത്സരത്തിനിടെ ബോൺമൗത്തിൻ്റെ മാർക്കസ് ടാവർണിയർ സ്കൈ സ്‌പോർട്‌സിനോട് ഈ അടുത്തു സംസാരിച്ചിരുന്നു.ഇത് ഇനി മുതല്‍ സ്ഥിരം ആക്കണം എന്നാണ് ഇപ്പോള്‍ പ്രീമിയര്‍ ലീഗ് കരുതുന്നത്.2025-26 സീസണ്‍ മുതല്‍ക്ക് ആയിരിയ്ക്കും ഇത് യാഥാര്‍ഥ്യം ആവാന്‍ പോകുന്നത്.