ബ്രസീലിൽ റൊബീഞ്ഞോ ബലാത്സംഗ ശിക്ഷ അനുഭവിക്കണമെന്ന് കോടതി
മുൻ എസി മിലാനും ബ്രസീൽ സ്‌ട്രൈക്കറുമായ റൊബീഞ്ഞോയ്‌ക്കെതിരെ ഇറ്റാലിയൻ കോടതിയുടെ ബലാത്സംഗ കുറ്റം ശരിവയ്ക്കാൻ ബ്രസീലിയൻ കോടതി തീരുമാനിച്ചിരിക്കുന്നു.അദ്ദേഹം ബ്രസീലിൽ ഒമ്പത് വർഷത്തെ തടവ് അനുഭവിക്കണം എന്നും കോടതി വിധിച്ചു.മുൻ റയൽ മാഡ്രിഡിൻ്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും താരം ആയിരുന്ന അദ്ദേഹത്തിന്റെ ശിക്ഷ നിര്‍ണയിക്കാന്‍ ജഡ്ജിമാര്‍ വോട്ട് നടത്തിയപ്പോള്‍ താരത്തിനു എതിരായി ആണ് ഫലം വന്നത് (9-2).
![The woman, victim of sexual assault by Robinho and his friends in Italy, breaks her silence - 247 News Agency](https://www.eluniverso.com/resizer/qd9sLO2JpBiwUVQk5EY95OkGEf0=/919x670/smart/filters:quality(70)/cloudfront-us-east-1.images.arcpublishing.com/eluniverso/VLAK2DNAKZA6DA3ORW4NXFQIQE.jpg)
2013ൽ എസി മിലാനിൽ കളിച്ചപ്പോൾ കൂട്ട ലൈംഗികാതിക്രമത്തിൽ പങ്കെടുത്തതിന് 40 കാരനായ റൊബീഞ്ഞോയെ ഇറ്റലിയിൽ ഒമ്പത് വർഷം തടവിന് ശിക്ഷിച്ചിരുന്നു.ബ്രസീൽ പൗരനെ കൈമാറാന്‍ തയ്യാര്‍ ആവാത്തത് മൂലം ശിക്ഷ നാട്ടില്‍ അനുഭവിച്ചാല്‍ മതി എന്ന് ഇറ്റാലിയന്‍ നിയമപാലകര്‍ തീരുമാനിക്കുകയായിരുന്നു.തീരുമാനത്തിനെതിരെ ബ്രസീലിൻ്റെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും അപ്പീൽ പ്രക്രിയയ്ക്കിടെ താരത്തോട് ജയിലിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുമെന്നും റോബിഞ്ഞോ അഭിഭാഷകൻ ജോസ് എഡ്വാർഡോ റേഞ്ചൽ ഡി അൽകെം പറഞ്ഞു.ബ്രസീൽ കോടതിയുടെ വിധിയിൽ താനും തൻ്റെ കക്ഷിയും സംതൃപ്തരാണെന്ന് ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജാക്കോപോ ഗ്നോച്ചി പറഞ്ഞു.