പരിക്കിനെ തുടര്‍ന്നു സലക്ക് രണ്ടു മല്‍സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരും
മൊഹമ്മദ് സലാക്ക് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്ന് ഈജിപ്ഷ്യൻ ഫെഡറേഷൻ സ്ഥിരീകരിച്ചു.വ്യാഴാഴ്ച ഘാനയുമായുള്ള ഈജിപ്തിന്റെ മല്‍സരത്തില്‍ ആയിരുന്നു അദ്ദേഹത്തിന് പരിക്ക് സംഭവിച്ചത്.മല്‍സരത്തിനിടെ അദ്ദേഹം മുടന്തി കൊണ്ടാണ് കളം വിട്ടത്.അപ്പോള്‍ തന്നെ താരത്തിന്റെ നേഷന്‍സ് കപ്പ് കംപെയിനും , ലിവര്‍പൂളിനൊപ്പമുള്ള സീസണും അതോടെ സമാശയത്തില് ആണ് എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചു എങ്കിലും അതെല്ലാം വ്യാജം ആയിരുന്നു.
ഇന്ന് ലഭിച്ച വാര്‍ത്ത പ്രകാരം താരത്തിനു വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ കളിയ്ക്കാന്‍ കഴിയാതെ പോകുകയുള്ളൂ.ഫെബ്രുവരി 2, 3 തീയതികളിൽ നടക്കുന്ന ടൂര്‍ണമെന്റ് ക്വാർട്ടർ ഫൈനൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ അദ്ദേഹത്തിന് തീര്‍ച്ചയായും കഴിയും.ഈജിപ്ത് അവരുടെ അടുത്ത ഗ്രൂപ്പ്-സ്റ്റേജ് എതിരാളികളെ ജനുവരി 22 ന് നേരിടാൻ ഒരുങ്ങുന്നു.കാപ്പെ വേര്‍ഡെ ആണ് എതിരാളികള്‍.ജനുവരി 27 നും ജനുവരി 29 നും ആണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ പ്രീ ക്വാര്‍ട്ടര്‍ റൌണ്ട് മല്‍സരങ്ങള്‍ ആരംഭിക്കാന്‍ പോകുന്നത്.