ഗ്രൂപ്പ് ഘട്ടത്തില്‍ ആറില്‍ ആറ് ജയം നേടി മാഞ്ചസ്റ്റര്‍ സിറ്റി
ബുധനാഴ്ച നടന്ന ഗ്രൂപ്പ് സ്റ്റേജ് ഫൈനലിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരെ 3-2 ചാമ്പ്യൻസ് ലീഗ് വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ അപരാജിത കുതിപ്പ് 20 മത്സരങ്ങളിലേക്ക് നീട്ടി.ആറ് ഗ്രൂപ്പ് ഗെയിമുകളിൽ നിന്ന് ആദ്യമായി 18 പോയിന്റുമായി ഫിനിഷ് ചെയ്ത സിറ്റി തന്നെ ആണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍.ആറ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളും വിജയിച്ച ചരിത്രത്തിലെ ഏക ഇംഗ്ലീഷ് ടീമായി അവർ ലിവർപൂളിനൊപ്പം ചേർന്നു.
മല്‍സരത്തിന് പ്രാധാന്യം ഇല്ലാത്തതിനാല്‍ അകാഡെമി താരങ്ങള്‍ക്ക് പെപ്പ് അവസരം നല്കിയിരുന്നു.കിട്ടിയ അവസരം യുവ താരങ്ങള്‍ വേണ്ടും വിധത്തില്‍ ഉപകാരപ്പെടുത്തുകയും ചെയ്തു.അക്കാദമി ബിരുദധാരിയായ മൈക്ക ഹാമിൽട്ടൺ തന്റെ സീനിയർ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഗോള്‍ നേടി,മറ്റൊരു അകാഡെമി താരമായ ഓസ്കാർ ബോബൂം സീനിയർ ടീമിനായി ഗോള്‍ കണ്ടെത്തിയപ്പോള്‍ , ആദ്യ ഇലവനില്‍ അവസരം ലഭിക്കാതിരിക്കുന്ന കാൽവിൻ ഫിലിപ്പ്സ് പെനാല്‍ട്ടിയിലൂടെ സിറ്റിക്ക് മൂന്നാം ഗോള്‍ നേടി കൊടുത്തു.മല്‍സരം തീരാന്‍ ആവുമ്പോള്‍ ആണ് എങ്കിലും സിറ്റിക്കെതിരെ തങ്ങളാല്‍ ചെയ്യാവുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചതിന് റെഡ് സ്റ്റാറിന് അഭിമാനിക്കാം.ഹ്വാങ് ഇൻ-ബിയോം,അലക്‌സാണ്ടർ കടായി എന്നിവര്‍ ഗോളുകള്‍ നേടി കൊണ്ട് റെഡ് സ്റ്റാറിന്‍റെ തോല്‍വി മാര്‍ജിന്‍ ഒരു ഗോളാക്കി കുറച്ചു.






































