മൊഹാലി ഏകദിനം: രാഹുലും സൂര്യകുമാറും ചേർന്ന് ഇന്ത്യയെ അഞ്ച് വിക്കറ്റിന് വിജയിപ്പിച്ചു
വെള്ളിയാഴ്ച മൊഹാലിയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം ഇന്ത്യ നേടി. ആക്ടിംഗ്-ക്യാപ്റ്റൻ കെ എൽ രാഹുലും സൂര്യകുമാർ യാദവും ചേർന്ന് ഒരു ചെറിയ തകർച്ചയെ മറികടക്കാൻ ഇന്ത്യയെ സഹായിച്ചു, 277 റൺസ് പിന്തുടർന്ന് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 281 റൺസ് നേടി.
ഇരുവരും അഞ്ചാം വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്തു. ഈ വർഷത്തിന്റെ തുടക്കത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് ആദ്യ പന്തിൽ ഡക്കിന് വീണ സൂര്യകുമാർ , മികച്ച 50 റൺസ് നേടി, രാഹുൽ 58 റൺസുമായി പുറത്താകാതെ നിന്നു.
ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും റുതുരാജ് ഗെയ്‌ക്‌വാദും ചേർന്ന് മികച്ച തുടക്കമിട്ട ശേഷം ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി. ഗില്ലും (74) ഗെയ്‌ക്‌വാദും ഒന്നാം വിക്കറ്റിൽ 142 റൺസ് കൂട്ടിച്ചേർത്തു. ലെഗ്ഗി ആദം സാമ്പ ഗെയ്‌ക്‌വാദിനെ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. ശ്രേയസ് അയ്യർ മൂന്ന് റൺസിന് റണ്ണൗട്ടായപ്പോൾ സാമ്പ ഗില്ലിനെ പുറത്താക്കി ഓസ്‌ട്രേലിയൻ പ്രതീക്ഷകൾ പുനരുജ്ജീവിപ്പിച്ചു. 18 റൺസെടുത്ത ഇഷാൻ കിഷനെ പാറ്റ് കമ്മിൻസ് പുറത്താക്കി. എന്നാൽ പിന്നീട് അഞ്ചാം വിക്കറ്റിൽ കാളി ഇന്ത്യ സ്വാതമാക്കി.
നേരത്തെ, ഇന്ത്യൻ പേസർ മുഹമ്മദ് ഷമി കരിയറിലെ ഏറ്റവും മികച്ച 5/51 നേടിയപ്പോൾ, ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 276 ന് അവസാനിച്ചു.






































