ഏഷ്യാ കപ്പ് ഫൈനൽ: ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു
കൊളംബോയിൽ ഞായറാഴ്ച നടക്കുന്നന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ കഴിഞ്ഞ ബംഗ്ലാദേശ് മത്സരത്തിനിറങ്ങിയ ടീമിൽ നിന്ന് നിരവധി മാറ്റങ്ങൾ ഉണ്ട്. കൂടാതെ അക്സർ പട്ടേലിന് പകരം വാഷിംഗ്ടൺ സുന്ദർ ടീമിൽ എത്തിയിട്ടുണ്ട്. ബംഗ്ളദേശ് മത്സരത്തിൽ കളിക്കാതിരുന്ന കോഹിലി, ഹർദിക്, വാഷിംഗ്ടൺ സുന്ദർ, കുൽദീപ്, ബുംറ
മുഹമ്മദ് സിറാജ് എന്നിവർ ടീമിൽ തിരിച്ചെത്തി.
ഏഷ്യാ കപ്പ് 2023 ലെ നിരവധി മത്സരങ്ങളിൽ മഴ വലിയ പങ്ക് വഹിച്ചിട്ടുണ്ട്, സെപ്തംബർ 17 ഞായറാഴ്ച ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനലിലും മഴയ്ക്ക് വലിയ പങ്കുണ്ട്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3:00 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. അക്യുവെതർ അനുസരിച്ച്, ഉച്ചകഴിഞ്ഞ് മഴയ്ക്ക് 90 ശതമാനം സാധ്യതയുണ്ട്. സെപ്റ്റംബർ 18 തിങ്കളാഴ്ച, റിസർവ് ദിനത്തിൽ മത്സരം തുടരാൻ വ്യവസ്ഥയുണ്ട് എന്നതാണ് ആരാധകർക്ക് സന്തോഷവാർത്ത. രണ്ട് ടീമുകളും കിരീടം നേടാൻ നോക്കുമ്പോൾ നിലവിലെ ചമ്പ്യാന്മാരായ ശ്രീലങ്ക കിരീടം നിലനിർത്താൻ ശ്രമിക്കും. അതേസമയം ഏഷ്യ കപ്പ് ഏറ്റവും കൂടുതൽ നേടിയിട്ടുള്ള ഇന്ത്യ അത് വീണ്ടും കൂട്ടാൻ ഉള്ള ശ്രമവുമായി ഇറങ്ങും.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ) – രോഹിത് ശർമ്മ , ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി (തിലക് വർമ്മ), കെ എൽ രാഹുൽ , ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (സൂര്യകുമാർ യാദവിവ് ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ (അക്സർ പട്ടേൽ), ജസ്പ്രീത് ബുംറ (മുഹമ്മദ് ഷമി), കുൽദീപ് യാദവ് (ശാർദുൽ താക്കൂർ ), മുഹമ്മദ് സിറാജ് (പ്രസീദ് കൃഷ്ണ).
ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ) – പാത്തും നിസ്സാങ്ക, കുസൽ പെരേര, കുസൽ മെൻഡിസ് , സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൻ ഷനക , ദുനിത് വെല്ലലഗെ, ദുഷൻ ഹേമന്ത (മഹീഷ് തീക്ഷണ), പ്രമോദ് മധുഷൻ, മതീശ പതിരണ.