അഫ്ഗാനിസ്ഥാനെതിരെ വിജയം : ബംഗ്ലാ കടുവകൾ തങ്ങളുടെ ഏഷ്യാ കപ്പ് പോരാട്ടം വീണ്ടും ട്രാക്കിലാക്കി
ഏഷ്യ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ 89 റൺസിന് തോൽപ്പിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ബംഗ്ലാദേശ് മികച്ച പ്രകടനം ആണ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ 245 റൺസിന് ഓൾഔട്ടാക്കി.
മെഹിദി ഹസൻ മിറാസ് (112), നജ്മുൽ ഹൊസൈൻ ഷാന്റോ (104) എന്നിവരുടെ സെഞ്ചുറിയും മൂന്നാം വിക്കറ്റിൽ 194 റൺസിന്റെ കൂട്ടുകെട്ടും പങ്കിട്ടപ്പോൾ ബംഗ്ലാദേശ് 334/5 എന്ന കൂറ്റൻ സ്കോറിലേക് എത്തുകയായിരുന്നു.മുഷ്ഫിഖുർ റഹീമും (15 പന്തിൽ 25) ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും (18 പന്തിൽ പുറത്താകാതെ 32) നിർണായക വേഷങ്ങൾ ചെയ്തു.
മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാൻ മികച്ച രീതിയിൽ ആണ് തുടങ്ങിയത്. ആദ്യ വിക്കെറ്റ് പെട്ടെന്ന് നഷ്ട്ടമായതിന് ശേഷം അവർ മത്സരത്തിലേക്ക് തിരികെവന്നു. ഇബ്രാഹിം സദ്രാൻ(75), റഹ്മത്ത് ഷാ(33), ഹഷ്മത്തുള്ള ഷാഹിദി(51) എന്നിവർ മികച്ച പ്രകടനം നടത്തി. രണ്ടാം വിക്കറ്റിൽ ഇബ്രാഹിം റഹ്മത്ത് എന്നിവർ ചേർന്ന് 78 റൺസ് നേടി. പിന്നീട് ഇബ്രാഹിം സദ്രാനും ഹഷ്മത്തുള്ളയും ചേർന്ന് 52 റൺസ് നേടി. പിന്നീട് നാലാം വിക്കറ്റിൽ നജിബുള്ള സദ്രാനും(17), ഹഷ്മത്തുള്ളയും ചേർന്ന് 62 നേടി. ഇതിന് ശേഷം അഫ്ഗാനിസ്ഥാൻ തകരുകയായിരുന്നു. 193/4 എന്ന നിലയിൽ നിന്ന് അവർ 245/10 എന്ന നിലയിലേക്ക് ഒതുങ്ങി. ബംഗ്ലാദേശിന് വേണ്ടി തസ്കിൻ അഹമ്മദ് നാല് വിക്കറ്റ് നേടിയപ്പോൾ ഷോറിഫുൾ ഇസ്ലാം മൂന്ന് വിക്കറ്റ് നേടി.
ജയത്തോടെ ബംഗ്ലാ കടുവകൾ തങ്ങളുടെ ഏഷ്യാ കപ്പ് പോരാട്ടം വീണ്ടും ട്രാക്കിലാക്കി. ശ്രീലങ്കയോട് ഓപ്പണർ തോറ്റെങ്കിലും ഈ വമ്പൻ വിജയം അവരെ സൂപ്പർ ഫോർ സ്റ്റേജിലെത്തിക്കാനുള്ള ശരിയായ പാതയിലേക്ക് തിരിച്ചുവരുന്നു. അത് ഒരു ഓൾ റൗണ്ട് ഡിസ്പ്ലേ ആയിരുന്നു. ബാറ്റർമാർ ആദ്യം മികച്ച പ്രകടനം നടത്തി, തുടർന്ന് ബൗളിംഗ് യൂണിറ്റ് ഗംഭീരമായി അവസാനിപ്പിച്ചു. ബംഗ്ലാദേശിന്റെ വിധി ഇപ്പോഴും ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ മത്സരത്തെ ആശ്രയിച്ചിരിക്കുന്നു, എന്നാൽ ഇന്നത്തെ വിജയത്തോടെ നെറ്റ് റൺ റേറ്റ് നേട്ടമുണ്ടാക്കി.